Friday 17 November 2023

ക്ഷേത്രങ്ങളിലെ ബലിക്കല്ലും അഷ്ടദിക്പാലകരും.


ബലിക്കല്ല്
ക്ഷേത്രം എന്നുള്ളത് ദേവീദേവന്മാരുടെ വാസസ്ഥലമായി ആണ് കരുതി പോരുന്നത്. ക്ഷേത്രം ഒരു രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ പ്രധാന ദേവീദേവന്മാർ ക്ഷേത്രം ആകുന്നു രാജകൊട്ടാരത്തിലെ രാജാവിൻറെ സ്ഥാനം അലങ്കരിക്കുന്നു.
ഈ രാജാവിന് ഒരുപാട് ദൃശ്യവും അദൃശ്യവുമായ [പ്രതിഷ്ഠ രൂപത്തിൽ] 
ദേവഗണങ്ങളുടെയും ഭൂതഗണങ്ങളുടെ അകമ്പടിയും പരിചരണവും കാവലും ഉണ്ട്. ഇവയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വരാണ് ബലിക്കല്ലിന്റെ രൂപത്തിൽ നാം കാണുന്നു ദേവതാസങ്കല്പങ്ങൾ.
ദേവഗണങ്ങൾക്ക് ശ്രീകോവിലിന്റെ ചുറ്റുമുള്ള അകത്തെ ബലിവട്ടത്തിലും ഭൂതഗണങ്ങൾക്ക് പുറത്തെ ബലിവട്ടത്തിലും, വലിയ ബലികല്ലിലും ആ വലിയ ബലിക്കല്ലിന്റെ അഷ്ടദിക്കുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള  ബലിക്കല്ലിലുമാണ് സ്ഥാനം. ഇവർ ഓരോരുത്തർക്കും ചുറ്റിലുമായി മറ്റനേകം ദേവ /ഭൂതഗണങ്ങളും വസിക്കുന്നുണ്ട്. 
പല ക്ഷേത്രങ്ങളിലും ദൃശ്യമായ  ബലിക്കല്ലുകൾ കാണണമെന്നില്ല  അതിനർത്ഥം അവിടെ അത്തരം ചൈതന്യങ്ങൾ ഇല്ല എന്നല്ല മറിച്ച് അവരുടെ അദൃശ്യസാന്നിദ്ധ്യം എപ്പോഴും  ആ ക്ഷേത്രത്തിൽ ചുറ്റിലും ഉണ്ടാവും.
ഈ ഒരു കാരണങ്ങൾ കൊണ്ടുതന്നെയാണ് ക്ഷേത്രത്തിനകത്ത് തുപ്പുകയോ ഉപയോഗിച്ച ശേഷം പ്രസാദങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയോ ക്ഷേത്രവും പരിസരവും മലിനമാക്കുന്ന പ്രവർത്തികൾ ചെയ്യുകയോ അരുത് എന്നും പറയുന്നത്. 
ക്ഷേത്രത്തിനു ചുറ്റിലും അനേകായിരം ഭൂത /ദേവസങ്കൽപങ്ങൾ ഉള്ളതിനാലാകണം ക്ഷേത്ര പ്രദക്ഷിണത്തിനും ഒരു നിയമം നിശ്ചയിച്ചിരിക്കുന്നത്. നമ്മളിൽ പലരുടെയും ക്ഷേത്രദർശന സമയത്തെ ചവിട്ടി തേച്ചുള്ള പ്രദക്ഷിണം കണ്ടാൽ തന്നെ മനസ്സിലാക്കാം ഇതൊരു കടമ നിർവ്വഹിക്കൽ മാത്രമാണെന്ന്. മേൽപ്പറഞ്ഞ അനേകായിരം ഭൂത ദേവസങ്കൽപങ്ങളുടെ സ്വൈര്യവിഹാരം  തടസ്സപ്പെടുത്താത്ത വിധത്തിൽ ആയിരിക്കണം ക്ഷേത്ര പ്രദക്ഷിണം. 
ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ് ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിൻറെയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.
അഷ്ടദിക്പാലകർ
കിഴക്കിൻറെ ദേവനായ ഇന്ദ്രനാണ് കിഴക്കുവശത്ത്. തെക്ക് കിഴക്ക് അഗ്നിദേവൻറെ ബലിക്കല്ലാണ് വേണ്ടത്. യമദേവനാണ് തെക്ക്വശത്തിൻറെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത് ആ ദിക്കിൻറെ ദേവനായ നിരൃതിയെയാണ്. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത് ബലിക്കല്ലിൻറെ അധിപൻ സോമനാണ്. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക് കിഴക്ക് ഈശാനനാണ്.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിൻറെ അധിപൻ ബ്രഹ്മാവാണ്. അതിനാൽ ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തൻറെ ബലിക്കല്ലിൻറെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.
പ്രദക്ഷിണവും ബലിക്കല്ലും
ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ പ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം.
തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടില്ല. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലിൽ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. പ്രസാദം പിന്നീട് തൊടുവാൻ പാകത്തിൽ വീട്ടിൽ സൂക്ഷിക്കുക. പൂജാപുഷ്പങ്ങൾ മറ്റുള്ളവർ ചവിട്ടാതെ മുറ്റത്തിൻറെ ഒരു ഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം.
ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.
‘‘ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.

ഉത്സവബലി
ഉത്സവബലിപൂജയിൽ
ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവൻറെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.
ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിൻറെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെയാണ് ഉത്സവബലി പൂർണമാകുന്നു.

Monday 4 May 2015


ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി എട്ട്  അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ ഒൻപതാം  അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.


മഹാഭാരതത്തിന്റെ ആത്മാവാണ് ഭീഷ്മപർവത്തിന്റെ ഭാഗമായ ഭഗവദ്ഗീത, അത് ഈ ഭാരത ഭൂവിന്റെ ആത്മാവുകൂടിയാണ്. 

ശ്രീമദ് ഭഗവദ്ഗീത
(ഒൻപതാം അദ്ധ്യായം)
രാജവിദ്യാരാജഗുഹ്യയോഗം 
SREEMAD BHAGAVAD GITA
                        (Chapter 9)
(RAJAVIDYARAJAGUHYAYOGAM)

(വിദ്യകളിൽ വച്ച് രാജാവും രഹസ്യങ്ങളിൽവച്ച് രാജാവുമായ അതായത് അത്യുൽക്കൃഷ്ടവും അതിരഹസ്യവുമായ , ജ്ഞാനത്തെ വിജ്ഞാനത്തോടുകൂടി പറഞ്ഞുതരാമെന്ന വാക്കുകളോടെയാണ്‌ ഭഗവാൻ ആരംഭിക്കുന്നത്)

ശ്രീ ഭഗവാൻ ഉവാച:
ഇദം തു തേ ഗുഹ്യതമം
പ്രവഖ്യാമ്യനസൂയവേ
ജ്ഞാനം വിജ്ഞാനസഹിതം
യജ്ഞാത്വാ മോക്ഷ്യസേƒശുഭാത്                         (1)

യാതൊന്നിനെ അറിഞ്ഞാലാണോ നീ അശുഭത്തിൽ നിന്ന് - സംസാര ദുഃഖത്തിൽ നിന്ന്- മുക്തനാകുന്നത്, ആ ജ്ഞാനത്തെ വിജ്ഞാനസഹിതമായി അസൂയാരഹിതനായ നിനക്ക് പറഞ്ഞുതരാം.

രാജവിദ്യാരാജഗുഹ്യം
പവിത്രമിദമുത്തമം
പ്രത്യക്ഷാവഗമം ധർമ്യം
സുസുഖം കർത്തുമവ്യയം                                       (2)

വിദ്യകളിൽ വച്ച് ശ്രേഷ്ഠമായതിനാൽ രാജവിദ്യയായ ഈ ജ്ഞാനം അതിരഹസ്യവും, പരിശുദ്ധവും, ഉത്തമവും, സ്പഷ്ടമായി അറിയാവുന്നതും, ധർമാനുസാരമായിട്ടുള്ളതും അനുഷ്ടിക്കാൻ സുഖമുള്ളതും നശിക്കാത്ത ഫലമുളവാക്കുന്നതുമാകുന്നു,

അശ്രദ്ദധാനാഃ പുരുഷാ
ധർമസ്യാസ്യ പരന്തപ
അപ്രാപ്യമാം നിവർത്തന്തേ
മൃത്യുസംസാരവർത്മനി                                           (3)

അല്ലയോ അർജുന! ഈ ധർമമാർഗത്തെ ശ്രദ്ധിക്കാത്ത ജനങ്ങൾ എന്നെ പ്രാപിക്കാനിടയാകാതെ ജനനമരണ രൂപമായ സംസാരത്തിൽ തന്നെ വർത്തിക്കുന്നു. ( അവർക്ക് സംസാരദുഃഖങ്ങളിൽ നിന്ന് മോചനം സാദ്ധ്യമാകുന്നില്ല)

മയാ തതമിദം സർവം
ജഗദവ്യക്ത മൂർത്തിനാ
മത് സ്ഥാനി സർവഭൂതാനി 
ന ചാഹം തേഷ്വവസ്ഥിതഃ                                    (4)

വ്യക്തമല്ലാത്ത സ്വരൂപത്തോടുകൂടിയ, എന്നാൽ ഈ സർവലോകവും വ്യാപിക്കപ്പെട്ടിരിക്കുന്നു. സകലചരാചരങ്ങളും എന്നിൽ സ്ഥിതിചെയ്യുന്നു. എന്നാൽ ഞാൻ അവയിൽ സ്ഥിതി ചെയ്യുന്നില്ല. ( താൻ സകല ചരാചരങ്ങൾക്കും ആധാരമാണെന്നും അതേസമയം തന്നെ -പരമാത്മാവ്- പരിപൂർണമായും നിസംഗനുമാണെന്ന് ഇവിടെ വ്യക്തമാക്കുന്നു.) 

ന ച മത്സ്ഥാനി ഭൂതാനി 
പശ്യ മേ യോഗമൈശ്വരം
ഭൂതഭ്യന്ന ച ഭൂതസ്ഥോ
മമാത്മാ ഭൂതഭാവനഃ                                                (5)
SREEMAD BHAGAVAD GITA

എന്നാൽ ഭൂതങ്ങൾ യഥാർത്ഥത്തിൽ എന്നിൽ ഇരിക്കുന്നുമില്ല. എന്റെ ഈശ്വരീയമായ യോഗശക്തിയെ കണ്ടാലും. എന്റെ പരമമായ സ്വരൂപം (പരമാത്മാവ്) ഭൂതങ്ങളെ ഉണ്ടാക്കുന്നതും പാലിക്കുന്നതുമാണ്‌. എന്നാൽ ഞാൻ ഭൂതങ്ങളിൽ സ്ഥിതി ചെയ്യുന്നുമില്ല.

യഥാകാശസ്ഥിതോ നിത്യം
വായുഃ സർവത്രഗോ മഹാൻ
തഥാ സർവാണി ഭൂതാനി
മത്സ്ഥാനീത്യുപധാരയ                                            (6)

എല്ലായിടത്തും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹത്തായ വായു ആകാശത്തിൽ സ്ഥിതിചെയ്യുന്നത് എപ്രകാരമാണോ അപ്രകാരം തന്നെയാണ്‌ എല്ലാ ചരാചരങ്ങളും(ഭൂതങ്ങളും) എന്നിൽ സ്ഥിതി ചെയ്യുന്നതെന്ന് അറിഞ്ഞാലും.
( ആകാശത്തിൽ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വായു മൂലം ആകാശത്തിന്‌ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അതുപോലെ സകലചരാചരങ്ങളും പരമാത്മാവിൽ സ്ഥിതിചെയ്യുമ്പോഴും പരമാത്മാവ് നിസ്സംഗമായിത്തന്നെ ഇരിക്കുന്നു.)

സർവഭൂതാനി കൗന്തേയ 
പ്രകൃതിം യാന്തി മാമികാം
കല്പക്ഷയേ പുനസ്താനി
കല്പാദൗ വിസ്യജാമ്യഹം                                         (7)

അല്ലയോ അർജുന! കല്പാവസാനത്തിൽ -മഹാപ്രളയകാലത്തിൽ- എല്ലാ ചരാചരങ്ങളും എന്റെ പ്രകൃതിയിൽ ലയിക്കുന്നു. വീണ്ടും കല്പാരംഭത്തിൽ അവയെ ഞാൻ പുനഃസൃഷ്ടിക്കുന്നു.

പ്രകൃതിം സ്വാമവഷ്ടഭ്യ
വിസ്യജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നം
അവശം പ്രകൃതേർവശാത്                                      (8)

സ്വന്തമായ പ്രകൃതിയെ സ്വീകരിച്ചുകൊണ്ട് സ്വഭാവമനുസരിച്ച് അസ്വതന്ത്രമായ ഈ മുഴുവൻ ഭൂതസമൂഹത്തേയും വീണ്ടും വീണ്ടും ഞാൻ സൃഷ്ടിക്കുന്നു.

ന ച മാം താനി കർമാണി
നിബദ്ധ്നന്തി ധനജ്ഞയ!
ഉദാസീനവദാസീന-
മസക്തം തേഷു കർമസു                                         (9)

അല്ലയോ പാർഥ! ആ കർമങ്ങളിൽ ആസക്തിയില്ലാത്തവനായി, ഉദാസീനനായി വർത്തിക്കുന്ന എന്നെ  ആ കർമങ്ങൾ ബന്ധിക്കുന്നില്ല.

മയാധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാനേന കൗന്തേയ
ജഗദ്വിപരിവർത്തതേ                                             (10)
SREEMAD BHAGAVAD GITA

അല്ലയോ അർജുന! എന്റെ സാനിധ്യമാത്രത്താൽ മൂലപ്രകൃതി ചരാചരത്മകമായ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. അതു ഹേതുവായിട്ട് പ്രപഞ്ചം ഉണ്ടാവുകയും നശിക്കുകയും വീണ്ടും ഉണ്ടാവുകയും ചെയ്തുകൊണ്ട് പരിവർത്തനം ചെയ്യുന്നു.

അവജാനന്തി മാം മൂഢാഃ
മാനുഷിം തനുമാശ്രിതം
പരം ഭാവമജാനന്തോ
മമ ഭൂതമഹേശ്വരം                                                    (11)

സകലഭൂതങ്ങളുടേയും (ചരാചരങ്ങളുടേയും) മഹേശ്വരനായ എന്റെ യഥാർഥ സ്വരൂപം മനസ്സിലാക്കാൻ കഴിയാത്ത മൂഢന്മാർ മനുഷ്യദേഹത്തെ ആശ്രയിച്ചിരിക്കുന്നവനാണ്‌ ഞാനെന്ന് കരുതി എന്നെ നിന്ദിക്കുന്നു.

മോഘാശാ മോഘകർമാണോ
മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസുരീം ചൈ വ
പ്രകൃതിം മോഹിനീം ശ്രിതാഃ                                       (12)

വ്യർഥമായ ആശയുള്ളവരും പാഴ്വേല ചെയ്യുന്നവരും നിഷ്ഫലമായ അറിവുള്ളവള്ളവരുമായ അവിവേകികൾ രാക്ഷസർക്കും അസുരർക്കും ചേരുന്നതും മോഹകരവുമായ സ്വഭാവത്തെത്തന്നെ ആശ്രയിച്ചവരത്രേ.

മഹാത്മാനസ്തു മാം പാർഥ
ദൈവീം പ്രകൃതിമാശ്രിതാഃ
ഭജന്ത്യനന്യമനസോ
ജ്ഞാത്വാ ഭൂതാദിമവ്യയം                                             (13)

അല്ലയോ അർജുന! രാഗദ്വേഷാദികൾ വെടിഞ്ഞ് അന്തഃകരണശുദ്ധി നേടീയിട്ടുള്ള മഹാത്മാക്കൾ, ദൈവികമായ സ്വഭാവത്തെ ആശ്രയിച്ച് സർവഭൂതങ്ങൾക്കും ആദികാരണമാണ്‌ ഞാനെന്നറിഞ്ഞിട്ട് എന്നെ അന്യചിന്തകൂടാതെ (ഏകാഗ്രതയോടെ) ഭജിക്കുന്നു.

സതതം കീർത്തയന്തോ മാം
യതന്തശ്ച ദൃഢവ്രതാഃ
നമസ്യന്തശ്ച മാം ഭക്ത്യാ
നിത്യയുക്താ ഉപാസതേ                                                (14)

(മുൻ പറഞ്ഞ മഹാത്മാക്കൾ) എപ്പോഴും എന്നെ കീർത്തിക്കുന്നവരായും ഉറച്ച നിഷ്ഠയുള്ളവരായും പ്രയത്നശാലികളായും നമസ്കരിക്കുന്നവരായും സദാ പരമാത്മചിന്തയുള്ളവരായും  എന്നെ ഭക്തിയോടെ ഉപാസിക്കുന്നു.

ജ്ഞാനയജ്ഞേന ചാപ്യന്യേ
യജന്തോ മാമുപാസതേ
ഏകത്വേന പൃഥക്ത്വേന
ബഹുധാ വിശ്വതോമുഖം                                                (15)
SREEMAD BHAGAVAD GITA

മാത്രമല്ല, മറ്റുചിലർ ഏകഭാവത്തിലും ഭേദഭാവനയോടെ അനേക ഭാവത്തിലും ജ്ഞാനയജ്ഞത്താൽ പൂജിക്കുന്നവരായിട്ട് സർവാത്മകനായിരിക്കുന്ന എന്നെ ഉപാസിക്കുന്നു.

അഹം ക്രതുരഹം യജ്ഞഃ
സ്വധാഹമഹമൗഷധം
മന്ത്രോƒഹമഹമേവാജ്യ-
മഹമഗ്നിരഹം ഹുതം                                                       (16)

വേദോക്തമായ യാഗം ഞാനാകുന്നു. സ്മൃതിപ്രോക്തമായ യജ്ഞവും പിതൃക്കൾക്കായുള്ള (അന്നവും) ശ്രാദ്ധാദി കർമങ്ങളും ഞാനാകുന്നു. ഔഷധവും, മന്ത്രങ്ങളും, ഹോമദ്രവ്യങ്ങളും, അഗ്നിയും, ആഹുതിയും(ഹോമക്രിയ) ഞാനാകുന്നു.

പിതാമഹസ്യ ജഗതഃ
മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോങ്കാര
ഋക് സാമ യജുരേവ ച                                                     (17)

ഈ ജഗത്തിന്റെ പിതാവും, മാതാവും, പിതാമഹനും കർമഫലദാതാവും ഞാനാകുന്നു. അറിയപ്പെടേണ്ടതും പരിശുദ്ധവുമായ വസ്തുവും, ഓംകാരവും ഋക് സാമ യജുസ്സ് എന്നീ വേദങ്ങളും ഞാൻ തന്നെയാകുന്നു.( ‘ച’ ശബ്ദം കൊണ്ട് അഥർവവേദത്തേയും ഗ്രഹിക്കേണ്ടതാണെന്ന് ശങ്കരാചാര്യർ)

ഗതിർഭർത്താ പ്രഭുഃ സാക്ഷീ
നിവാസഃ ശരണം സുഹൃത്
പ്രഭവഃ പ്രലയഃ സ്ഥാനം
നിധാനം ബീജമവ്യയം                                                      (18)

പ്രാപ്യസ്ഥാനവും, ഭരിക്കുന്നവനും, സർവത്തേയും നിയന്ത്രിക്കുന്നവനും, സകലതിനും സാക്ഷിയായി വർത്തിക്കുന്നവനും, എല്ലാറ്റിന്റേയും ഇരിപ്പിടവും ആശ്രയവും ഹിതത്തെ ചെയ്യുന്നവനും, ഉത്ഭവസ്ഥാനവും ലയസ്ഥാനവും ആധാരവും സകലജഗത്തിന്റേയും നിക്ഷേപ സ്ഥാനവും, ഒരിക്കലും നശിക്കാത്ത ബീജവും(കാരണവസ്തു) ഞാൻ തന്നെയാകുന്നു.

തപാമ്യഹമഹം വർഷം
നിഗൃഹ്ണാമ്യുത്സ്യജാമി ച
അമൃതം ചൈവ മൃത്യുശ്ച
സദസച്ചാഹമർജുന                                                          (19)

അല്ലയോ അർജുന! ഞാൻ ഈ ലോകത്തിന്‌ ചൂടു നല്കുന്നു, മഴയെ തടഞ്ഞു നിർത്തുകയും പെയ്യിക്കുകയും ചെയ്യുന്നു. മരണമില്ലായ്മയും മരണവും (അനശ്വരതയും നശ്വരതയും) സത്തും അസത്തും ( ഉണ്മയും ഇല്ലായ്മയും) ഞാൻ തന്നെയാകുന്നു.

ത്രൈവിദ്യാ മാം സോമപാഃ പൂതപാപാ
യജ്ഞൈരിഷ്ട്വാ സ്വർഗതിം പ്രാർഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോക-
മശ്നന്തി ദിവ്യാൻ ദിവി ദേവഭോഗാൻ                                    (20)
SREEMAD BHAGAVAD GITA

ഋക്, യജുസ്സ്, സാമം എന്നീ മൂന്നു വേദങ്ങളിൽ പറയുന്ന കർമങ്ങൾ അനുശ്ഷ്ഠിക്കുന്നവർ യാഗങ്ങളെക്കൊണ്ട് എന്നെ പൂജിച്ചിട്ട് (യജ്ഞശിഷ്ടമായ) സോമപാനം ചെയ്ത് പാപരഹിതരായി സ്വർഗപ്രാപ്തിക്കായി പ്രാർഥിക്കുന്നു. അവർ പുണ്യഫലമായ സ്വർഗത്തെ പ്രാപിച്ചിട്ട് അവിടെ ദിവ്യങ്ങളായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു.

തേ തം ഭുക്ത്വാ സ്വർഗലോകം വിശാലം
ക്ഷീണേ പുണ്യേ മർത്ത്യലോകം വിശന്തി
ഏവം ത്രയീധർമമനുപ്രപന്നാഃ
ഗതാഗതം കാമകാമാ ലഭന്തേ                                             (21)

അവർ വിശാലമായ ആ സ്വർലോകത്തിലെ സുഖങ്ങൾ അനുഭവിച്ചിട്ട് പുണ്യം ക്ഷയിക്കുമ്പോൾ മനുഷ്യലോകത്തിലേക്ക് തിരിച്ചുവരുന്നു. ഇപ്രകാരം വേദധർമത്തെ സ്വീകരിക്കുന്ന വിഷയേച്ഛുക്കൾ(ജനനമരണരൂപമായവർ) വരവും പോക്കുമായി കഴിയുന്നു.

അനന്യാശ്ചിന്തയന്തോ മാം
യേ ജനാഃ പര്യുപാസയതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം                                                  (22)

യാതൊരു ജനങ്ങൾ അന്യചിന്തയില്ലാതെ എന്നെ ധ്യാനിച്ച് എന്നെത്തന്നെ ഉപാസിക്കുന്നുവോ സദാ മനസ്സ് എന്നിലുറപ്പിച്ചവരായ അവരുടെ യോഗക്ഷേമങ്ങളെ ഞാൻ വഹിക്കുന്നു.

യേƒപ്യന്യ ദേവതാ ഭക്താ
യജന്തേ ശ്രദ്ധയാന്വിതാഃ
തേƒപി മാമേവ കൗന്തേയ
യജന്ത്യ വിധിപൂർവകം                                                           (23)

അല്ലയോ അർജുന! യാതൊരു ഭക്തന്മാർ ശ്രദ്ധയോടുകൂടി അന്യദേവതകളെ ഉപാസിക്കുന്നുവോ അവരും വിധിപ്രകാരമല്ലാതെയാണെങ്കിലും എന്നെത്തന്നെയാണ്‌ പൂജിക്കുന്നത്.

അഹം ഹി സർവ യജ്ഞാനാം
ഭോക്താ ച പ്രഭുരേവ ച 
ന തു മാമഭിജാനന്തി
തത്ത്വേനാതശ്ച്യവന്തിതേ                                                       (24)

എന്തെന്നാൽ ഞാൻ തന്നെയാണ്‌ സകലയജ്ഞങ്ങളുടേയും ഭോക്താവും പ്രഭുവും(ഭുജിക്കുന്നവനും ഫലദാതാവും). എന്നാൽ അവർ എന്നെ അപ്രകാരം പരമാർഥമായി അറിയുന്നില്ല. അതിനാൽ അവർ (ഫലേച്ഛുക്കളും ക്ഷണിക സുഖാന്വേഷികളുമായി) വഴുതിപ്പോകുന്നു. ( അതായത് വീണ്ടും വീണ്ടും ജനനമരണരൂപമായ പുനരാവൃത്തിയെ പ്രാപിക്കുന്നു).

യാന്തി ദേവവ്രതാ ദേവാൻ
പിത്യൂൻ യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാ
യാന്തി മദ്യാജിനോƒപി മാം                                                     (25)
SREEMAD BHAGAVAD GITA

ദേവാരാധകന്മാർ ദേവകളേയും, പിതൃക്കളെ ആരാധിക്കുന്നവർ പിതൃക്കളേയും, ഭൂതങ്ങളെ ആരാധിക്കുന്നവർ ഭൂതങ്ങളേയും പ്രാപിക്കുന്നു. എന്നെ ആരാധിക്കുന്നവർ എന്നേയും പ്രാപിക്കുന്നു.( ഭഗവാനെ ഏകാഗ്രതയോടെ ഭജിക്കുന്നവർ ഭഗവാനെ പ്രാപിക്കുന്നു. ഡെവന്മാർ ഇന്ദ്രിയാനുഭവങ്ങളേയും പിതൃക്കൾ പൂർവിക സംസ്കാരാചാരങ്ങളുടേയും ഭൂതങ്ങൾ ഭൗതിക നേട്ടങ്ങളൂടേയും പ്രതീകങ്ങളാണ്‌).

പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃത-
മശ്നാമി പ്രയതാത്മനഃ                                                           (26)

യാതൊരാൾ ഇലയോ പഴമോ പൂവോ ജലമോ എനിക്ക് ഭക്തിയോടെ സമർപ്പിക്കുന്നുവോ, ശുദ്ധാത്മാവായ അവന്റെ ആ ഭക്തിപൂർവമുള്ള സമർപ്പണത്തെ ഞാൻ സ്വീകരിക്കുന്നു. ( ശുദ്ധാത്മായ ഭക്തൻ എന്തു നല്കിയാലും അതു ഭഗവാനു സ്വീകാര്യമാണ്‌, അയാൾ ശുദ്ധാത്മാവായിരിക്കണമെന്നതും, സമർപ്പണം ഭക്തിയോടെ ആയിരിക്കണമെന്നതും പ്രധാനമാണ്‌).

യത്കരോഷി യദശ്നാസി
യജ്ജുഹോഷി ദദാസിയത്
യത് തപസ്യസി കൗന്തേയ
തത് കുരുഷ്വ മദർപ്പണം                                                      (27)

അല്ലയോ അർജുന! നീ എന്തു ചെയ്താലും എന്തു ഭുജിച്ചാലും എന്തു ഹോമിച്ചാലും എന്തു ദാനം ചെയ്താലും എന്തു തപസ്സു ചെയ്താലും അതെല്ലാം എനിക്കുള്ള അർപ്പണമായി ചെയ്യുക.

ശുഭാശുഭഫലൈരേവം
മോക്ഷ്യസേ കർമബന്ധനൈഃ
സംന്യാസ യോഗയുക്താത്മാ
വിമുക്തോ മാമുപൈഷ്യസി                                                 (28)

ഇപ്രകാരം (സകല കർമങ്ങളും എനിക്കുള്ള അർപ്പണമായി ചെയ്താൽ) ശുഭവും അശുഭവുമായ ഫലങ്ങൾക്കു കാരണമായ കർമങ്ങളുടെ ബന്ധനങ്ങളിൽ നിന്ന് നീ മുക്തനായിത്തീരും. ഇങ്ങനെ സംന്യാസയോഗത്തോടുകൂടിയ അന്തഃകരണമുള്ളവനാകുകയും തല്ഫലമായി നീ എന്നെ പ്രാപിക്കുകയും ചെയ്യും.

സമോഹം സർവഭൂതേഷു
ന മേ ദ്വേഷ്യോƒസ്തി ന പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ
മയി തേ തേഷു ചാപ്യഹം                                                    (29)

ഞാൻ സകല ജീവരാശികളിലും തുല്യനാകുന്നു. എനിക്ക് ശത്രുവില്ല; മിത്രവുമില്ല. എന്നാൽ യാതൊരുവർ ഭക്തിപൂർവം എന്നെ ഭജിക്കുന്നുവോ, അവർ എന്നിലും ഞാൻ അവരിലും സ്ഥിതിചെയ്യുന്നു.

അപി ചേത് സുദുരാചാരോ
ഭജതേ മാമനന്യഭാക്
സാധുരേവ സ മന്തവ്യഃ
സംമ്യഗ് വ്യവസിതോ ഹി സഃ                                              (30)
SREEMAD BHAGAVAD GITA

അത്യന്തം ദുരാചാരിയാണെങ്കിൽ പോലും അന്യശരണമില്ലെന്നുറപ്പിച്ച് എന്നെ ഭജിക്കുന്നുവെങ്കിൽ അവൻ നല്ലവനെന്നു കരുതപ്പെടേണ്ടവനാണ്‌. എന്തെന്നാൽ സാധുവായ(ശരിയായ) നിശ്ചയം അവൻ ചെയ്തുകഴിഞ്ഞിരിക്കുന്നു.

ക്ഷിപ്രം ഭവതി ധർമാത്മാ
ശശ്വച്ഛാന്തിം നിഗച്ഛതി
കൗന്തേയ പ്രതിജാനീഹി
ന മേ ഭക്തഃ പ്രണശ്യതി                                                       (31)

അവൻ വേഗം തന്നെ ധർമാത്മാവായി ഭവിക്കുന്നു. ശാശ്വത ശാന്തിയെ അവൻ പ്രാപിക്കുകയും ചെയ്യുന്നു. അല്ലയോ  അർജുന! എന്റെ ഭക്തൻ നശിക്കില്ല എന്ന് തീർച്ചപ്പെടുത്തിക്കൊള്ളുക.

മാം ഹി പാർഥ വ്യപാശ്രിത്യ
യേƒപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാ-
സ്തേƒപി യാന്തി പരാംഗതിം                                             (32)

അല്ലയോ അർജുന! സ്ത്രീകളായും വൈശ്യരായും ശൂദ്രരായും ഉള്ളവരും അപ്രകാരം തന്നെ പാപിയോനികളിൽ ജനിച്ചവരും കൂടി എന്നെ ആശ്രയിച്ച് പരമഗതിയെ പ്രാപിക്കുന്നു.( ഗീത ഒരു തരത്തില്പ്പെട്ടവരേയും അകറ്റിനിർത്തുന്നില്ല. ഏതുതരത്തില്പ്പെട്ടവരായാലും അവർക്കെല്ലാം അധ്യാത്മികമായ പുരോഗതിക്കും ആത്യന്തികമായ പരമഗതിപ്രാപ്തിക്കും അർഹതയുണ്ടെന്ന് വെളിപ്പെടുത്തുന്നു.)

കിം പുനർ ബ്രാഹ്മണാഹ് പുണ്യാ
ഭക്താ രാജർഷയസ്തഥാ
അനിത്യമസുഖം ലോകം
ഇമം പ്രാപ്യ ഭജസ്വ മാം                                                       (33)

പുണ്യമുള്ള ബ്രാഹ്മണരും അതുപോലെ ഭക്തരായ രാജർഷികളും പരമഗതി പ്രാപിക്കുമെന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ. നശ്വരവും ദുഃഖകരവുമായ ഈ ലോകത്തിൽ വന്നുകൂടിയ സ്ഥിതിക്ക് എന്നെ ഭജിച്ചു കൊള്ളുക.

മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവം
ആത്മാനം മത്പരായണഃ                                                    (34)

എന്നിൽ മനസ്സുറപ്പിച്ചവനും എന്റെ ഭക്തനും എനിക്കു വേണ്ടി സർവവും സമർപ്പിക്കുന്നവനുമായി നീ ഭവൈക്കുക. എന്നെ നമസ്കരിക്കുക. ഇപ്രകാരം എന്നെ പരമാശ്രയമായി കരുതി മനസ്സിനെ എന്നിൽ യോജിപ്പിച്ചാൽ എന്നെത്തന്നെ നീ പ്രാപിക്കും.

ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
രാജവിദ്യാരാജഗുഹ്യോനാമ
നവമോƒധ്യായഃ

ഒൻപതാം അധ്യായം കഴിഞ്ഞു.



ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട് പറയൂ, ഓരോ മലയാളിയുടേയും ആത്മാവിലേയ്ക്ക് എത്തട്ടെ ഭാരതത്തിന്റെ ഈ പുണ്യഗ്രന്ഥം , കാരണം സാർവലൗകികമായ സത്യങ്ങളുടെ കാതലാണ് ഭഗവദ്ഗീത.
ഇത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ദയവായി ലൈക്ക് ചെയ്യൂ, ഒപ്പം ഷെയർ ചെയ്യൂ. എത്തട്ടെ അത് ലോകം മുഴുവനും.

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെയുള്ള Comments എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ തുറന്ന് വരുന്ന ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഈ സപര്യയയ്ക്ക് ഒരു പ്രചോദനമായിരിക്കും.

മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.
SREEMAD BHAGAVAD GITA

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )

സംന്യാസയോഗം ( അഞ്ചാം അദ്ധ്യായം )

ധ്യാനയോഗം (  ആറാം അധ്യായം )

ജ്ഞാനവിജ്ഞാന യോഗം (ശ്രീമദ് ഭഗവദ്ഗീത ഏഴാം അദ്ധ്യായം)

അക്ഷരബ്രഹ്മയോഗം ( (ശ്രീമദ് ഭഗവദ്ഗീത  എട്ടാം അദ്ധ്യായം) 

രാജവിദ്യാരാജഗുഹ്യയോഗം (ശ്രീമദ് ഭഗവദ്ഗീത- ഒൻപതാം അദ്ധ്യായം)


മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )

 SREEMAD BHAGAVAD GITA

ഭക്തി വീഡിയോകൾ 
1. പഴനിമല മുരുകൻ 
2. തൈപ്പൂയകാഴ്ചകൾ 


പത്താം അദ്ധ്യായം വിഭൂതിയോഗം ഉടൻ പ്രസിദ്ധീകരിക്കുന്നു 




Wednesday 18 February 2015

ശ്രീമദ് ഭഗവദ്ഗീത (എട്ടാം അദ്ധ്യായം )
അക്ഷരബ്രഹ്മയോഗം (AKSHARABRAHMAYOGAM)



ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി ഏഴ്  അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ എട്ടാം അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.
മഹാഭാരതത്തിന്റെ ആത്മാവാണ് ഭീഷ്മപർവത്തിന്റെ ഭാഗമായ ഭഗവദ്ഗീത, അത് ഈ ഭാരത ഭൂവിന്റെ ആത്മാവുകൂടിയാണ്. 

ശ്രീമദ് ഭഗവദ്ഗീത
എട്ടാം അദ്ധ്യായം
അക്ഷരബ്രഹ്മയോഗം
SREEMAD BHAGAVAD GITA
                        (Chapter 8)
AKSHARABRAHMAYOGAM

(ഈ അദ്ധ്യായത്തിന്‌ ‘താരകബ്രഹ്മയോഗം’ എന്നും പേരുണ്ട്.ബ്രഹ്മം, അദ്ധ്യാത്മം, കർമം, അധിഭൂതം, അധിദൈവം, അധിയജ്ഞൻ എന്നിവയെക്കുറിച്ച് അർജ്ജുനൻ ഉന്നയിക്കുന്ന ചോദ്യങ്ങളോടെയാണ്‌ ഈ അദ്ധ്യായം ആരംഭിക്കുന്നത്)

അർജുന ഉവാച:
കിം തത് ബ്രഹ്മ കിമധ്യാത്മം
കിം കർമ പുരുഷോത്തമ
അധിഭൂതം ച കിം പ്രോക്തം
അധിദൈവം കിമുച്യതേ                                             (1)


അധിയജ്ഞ കഥം കോƒത്ര
ദേഹേസ്മിൻ മധുസൂദന
പ്രയാണകാലേ ച കഥം
ജ്ഞേയോƒസി നിയതാതമഭിഃ                                    (2)

അർജ്ജുനൻ ചോദിച്ചു:
ഹേ പുരുഷോത്തമ! ആ ബ്രഹ്മം എന്നു പറഞ്ഞത് എന്താണ്‌? അധ്യാത്മം എന്താണ്‌? കർമം എന്താണ്‌? അധിഭൂതം എന്നുപറയപ്പെട്ടതും എന്താണ്‌? അധിദൈവം എന്നു പറയുന്നത് എന്തിനെയാണ്‌? ഈ ദേഹത്തിൽ അധിയജ്ഞൻ ആരാണ്‌? എങ്ങനെ വർത്തിക്കുന്നു? അല്ലയോ മധുസൂദന! മനസ്സിനെ അടക്കിയവർ മരണസമയത്തും അങ്ങയെ എപ്രകാരം അറിയുന്നു?

ശ്രീ ഭഗവാൻ ഉവാച:
അക്ഷരം ബ്രഹ്മ പരമം
സ്വഭാവോƒധ്യാത്മമുച്യതേ
ഭൂതഭാവോദ്ഭവകരോ
വിസർഗഃ കർമസംജ്ഞിതഃ                                        (3) 

SREEMAD BHAGAVAD GITA

ഏറ്റവും ഉത്കൃഷ്ടവും നാശരഹിതവുമായത് ബ്രഹ്മം. ബ്രഹ്മത്തിന്റെ ജീവാത്മഭാവത്തെ അധ്യാത്മം എന്നു പറയുന്നു. സകല ജീവരാശികളുടേയും ഉല്പത്തിക്ക് കാരണമായ സൃഷ്ടിവ്യാപാരത്തിന്‌ കർമം എന്നു പറയുന്നു.

അധിഭൂതം ക്ഷരോ ഭാവഃ
പുരുഷശ്ചാധിദൈവതം
അധിയജ്ഞോƒഹമേവാത്ര
ദേഹേ ദേഹഭൃതാംവര                                                (4)

നാശമുള്ളതെല്ലാം (നശ്വരമായത്) അധിഭൂതമാകുന്നു. ശരീരമനോബുദ്ധികളിൽ വർത്തിക്കുന്ന ശക്തിവിശേഷമാണ്‌ അധിദൈവതം. ഈ ദേഹത്തിൽ ഞാൻ തന്നെ അധിയജ്ഞൻ.(ശരീരത്തിൽ അന്തര്യാമിയായി വർത്തിക്കുന്ന പരമാത്മാവ് തന്നെയാണ്‌ അധിയജ്ഞൻ)

അന്തകാലേ ച മാമേവ
സ്മരൻ മുക്ത്വാ കളേബരം
യഃ പ്രയാതി സ മദ്ഭാവം
യാതി നാസ്ത്യത്ര സംശയഃ                                       (5)  

യാതൊരാൾ മരണസമയത്തും എന്നെത്തന്നെ സ്മരിച്ച്കൊണ്ട് ശരീരം വിട്ടുപോകുന്നുവോ അയാൾ എന്നിൽ ലയിക്കുന്നു. ഇക്കാര്യത്തിൽ സംശയമില്ല.

യം യം വാപി സ്മരൻ ഭാവം
ത്യജത്യന്തേ കളേബരം
തം തമേവൈതി കൗന്തേയ
സദാ തദ്ഭാവ ഭാവിതം                                              (6)    

SREEMAD BHAGAVAD GITA

അല്ലയോ അർജ്ജുന! മരണസമയത്ത് ഏതേതു ഭാവത്തെ(രൂപത്തെ) സ്മരിച്ചുകൊണ്ടാണോ ശരീരത്തെ ത്യജിക്കുന്നത്, എപ്പോഴും ആ രൂപത്തെക്കുറിച്ചുള്ള ചിന്ത ഹേതുവായിട്ട് ജീവൻ അതാതു രൂപത്തെത്തന്നെ പ്രാപിക്കുന്നു.

തസ്മാത് സർവേഷു കാലേഷു
മാമനുസ്മര യുദ്ധ്യ ച
മയ്യർപ്പിതമനോബുദ്ധിർ
മമേവൈഷസ്യസംശയഃ                                           (7)

അതുകൊണ്ട് എല്ലാക്കാലത്തും എന്നെ സ്മരിക്കുക. യുദ്ധവും ചെയ്യുക (സ്വധർമം അനുഷ്ടിക്കുക). എന്നിൽ അർപ്പിതമായ മനസ്സും ബുദ്ധിയോടും കൂടിയവനാകയാൽ നീ എന്നെത്തന്നെ പ്രാപിക്കും. സംശയം വേണ്ട.

അഭ്യാസ യോഗ യുക്തേന
ചേതസാ നാന്യഗാമിനാ
പരമം പുരുഷം ദിവ്യം
യാതി പാർത്ഥാനുചിന്തയൻ                                     (8)

അല്ലയോ അർജ്ജുന! പരിശീലനത്താൽ നേടിയ ഏകാഗ്രതയോടെ മറ്റുവിഷയങ്ങളിലേക്ക് പോകാത്ത മനസ്സുകൊണ്ട് നിരന്തരമായി ധ്യാനിക്കുന്നവൻ പ്രകാശ സ്വരൂപനായ പരമപുരുഷനെ പ്രാപിക്കുന്നു.

കവിം പുരാണമനുശാസിതാരം
അണോരണീയാം സമനുസ്മരേദ്യഃ
സർവസ്യ ധാതാരമചിന്ത്യരൂപം
ആദിത്യവർണം തമസഃ പരസ്താത്                       (9)     

SREEMAD BHAGAVAD GITA

പ്രയാണകാലേ മനസാƒചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോർമധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം                       (10)

യോഗബലത്താൽ ഏകാഗ്രത കൈവരിച്ച മനസ്സോടെ ഭക്തിപൂർവം ഏതൊരാൾ മരണസമയത്ത് പ്രാണനെ ഭ്രൂമദ്ധ്യത്തിൽ (പുരികങ്ങളുടെ നടുവിൽ) നിർത്തിയിട്ട് സർവജ്ഞനും കാലാതീതതനും സകലത്തിന്റേയും നിയന്താവുമായി നിലകൊള്ളുന്നവനും, അണുവിനേക്കാൾ അതി സൂക്ഷ്മമായവനും സർവചരാചരങ്ങളുടേയും പരമാശ്രയമായവനും ചിന്തിച്ചറിയാനാവാത്ത രൂപത്തോടുകൂടിയവനും സൂര്യനെപ്പോലെ തേജസ്വിയും തമസ്സിന്‌ അതീതനുമായ പരാമാത്മാവിനെ ഇടവിടാതെ ധ്യാനിക്കുന്നുവോ അവൻ ആ പ്രകാശമായ പരമാത്മാവിനെത്തന്നെ പ്രാപിക്കുന്നു.

യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാഃ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ                    (11)

വേദജ്ഞന്മാർ ഏതൊന്നിനെയാണോ അക്ഷരമെന്ന് ( നാശമില്ലാത്തതെന്ന് ) പറയുന്നത്, എല്ലാ ആസക്തികളും ഉപേക്ഷിച്ച യോഗികൾ പ്രവേശിക്കുന്നതും, ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവർ ഇച്ഛിക്കുന്നതുമായ ആ പദത്തെ (സ്ഥാനത്തെ) ഞാൻ നിനക്ക് ചുരുക്കമായി പറഞ്ഞുതരാം.

സർവദ്വാരാണി സംയമ്യ
മനോ ഹൃദി നിരുധ്യ ച
മൂർധ്ന്യാധായാത്മനഃ പ്രാണം
ആസ്ഥിതോ യോഗധാരണാം                                 (12)    

SREEMAD BHAGAVAD GITA

ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരൻ മമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം
സ യാതി പരമാം ഗതിം                                          (13)

യാതൊരുവൻ എല്ലാ ഇന്ദ്രിയങ്ങളേയും അടക്കിയിട്ട്, മനസിനെ ഹൃദയത്തിൽ അടക്കിനിർത്തി, പ്രാണനെ മൂർധാവിൽ ഉറപ്പിച്ച് യോഗനിലയെ പ്രാപിച്ച് ബ്രഹ്മവാചകമായ ഓം എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടും, എന്നെ ധ്യാനിച്ചുകൊണ്ടും ദേഹം വിട്ടുപോകുന്നുവോ അവൻ പരമപദത്തിൽ എത്തുന്നു.( ഓം കാരം ബ്രഹ്മവാചകവും, ഉപാസനയ്ക്കും ധ്യാനത്തിനുമുള്ള ബ്രഹ്മപ്രതീകവുമാകുന്നു.)

അനന്യചേതാഃ സതതം
യോ മാം സ്മരതി നിത്യശഃ
തസ്യാഹം സുലഭഃ പാർഥ
നിത്യയുക്തസ്യ യോഗിനഃ                                       (14)

ഹേ അർജുന! അന്യചിന്തയില്ലാതെ എന്നും എപ്പോഴും എന്നെ യാതൊരുവൻ സ്മരിക്കുന്നുവോ സ്ഥിരചിത്തനായ ആ യോഗിക്ക് ഞാൻ പ്രയാസം കൂടാതെ പ്രാപിക്കാൻ കഴിയുന്നവനാകുന്നു.( വല്ലപ്പോഴുമൊരിക്കൽ ഒരുചടങ്ങെന്ന നിലയിൽ പ്രദർശിപ്പിക്കേണ്ട ഒന്നല്ല ഈശ്വര സ്മരണ, എല്ലായ്പ്പോഴും ഈശ്വര സ്മരണയോടെ വർത്തിക്കുന്നവൻ യോഗിതന്നെയാണ്‌)

മാമുപേത്യ പുനർജന്മ
ദുഃഖാലയമശാശ്വതം
നാപ്നുവന്തി മഹാത്മാനഃ
സംസിദ്ധിം പരമാം ഗതാഃ                                       (15)     

SREEMAD BHAGAVAD GITA

എന്നെ പ്രാപിച്ചിട്ട് പരമമായ സിദ്ധിയെ നേടിയ പരമാത്മാക്കൾ പിന്നെ ദുഃഖങ്ങളുടെ ഇരിപ്പിടവും, നശ്വരവുമായ ജന്മത്തെ പ്രാപിക്കുന്നില്ല.

ആബ്രഹ്മ ഭുവനാല്ലോകഃ
പുനരാവർത്തിനോതർജുന
മാമുപേത്യ തു കൗന്തേയ
പുനർജന്മ ന വിദ്യതേ                                             (16)

ഹേ അർജുന! കുന്തീപുത്ര! ബ്രഹ്മലോകം വരെയുള്ള ലോകങ്ങൾ പുനർജന്മമുള്ളവയാണ്‌. എന്നെ പ്രാപിച്ചാലാകട്ടെ , പിന്നെ ജനിക്കുക എന്നത് ഉണ്ടാവുകയില്ല.

സഹസ്രയുഗപര്യന്തം
അഹർ യദ് ബ്രഹ്മണോ വിദുഃ
രാത്രിം യുഗ സഹസ്രാന്താം
തേƒഹോരാത്രവിദോ ജനാഃ                                     (17)

ആയിരം യുഗങ്ങൾ കൂടിയതാണ്‌ ബ്രഹ്മാവിന്റെ പകലെന്നും, അത്രയും കാലയളവുള്ളതാണ്‌ ബ്രഹ്മാവിന്റെ രാത്രിയെന്നും അറിയുന്ന ജനങ്ങൾ പകലും രാത്രിയും അറിയുന്നവരാകുന്നു.

അവ്യക്താദ് വ്യക്തയഃ സർവാഃ
പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ
തത്രൈവാവ്യക്ത സംജ്ഞകേ                                (18)     

SREEMAD BHAGAVAD GITA

ബ്രഹ്മാവിന്റെ പകൽ ആരംഭിക്കുമ്പോൾ അവ്യക്തത്തിൽ (മൂലപ്രകൃതിയിൽ) നിന്ന് സർവചരചരങ്ങളും വ്യക്തമായി ഭവിക്കുന്നു. ബ്രഹ്മാവിന്റെ രാത്രി തുടങ്ങുമ്പോൾ അവയെല്ലാം ആ അവ്യക്തത്തിൽ (മൂലപ്രകൃതിയിൽ) തന്നെ ലയിക്കുകയും ചെയ്യുന്നു.( അവ്യക്തം എന്നതിനെ പ്രകൃതി, പ്രധാനം, മുതലായ പേരുകളിലും വിവരിക്കാറുണ്ട്).

ഭൂതഗ്രാമഃ സ ഏവായം
ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേƒവശഃ പാർഥ
പ്രഭവത്യഹരാഗമേ                                                  (19)

അല്ലയോ അർജുന! മുൻപുണ്ടായിരുന്ന അതേ പ്രാണിസമൂഹം തന്നെയാണ്‌ വീണ്ടും വീണ്ടും ജനിച്ച് ലയത്തെ പ്രാപിക്കുന്നത്. പകൽ തുടങ്ങുമ്പോൾ അവ പൂർവകർമവാസനകൾക്ക് വിധേയരായി ജനിക്കുകയും ചെയ്യുന്നു.

പരസ്തസ്മാത്തു ഭവോƒന്യോƒ-
വ്യക്തോƒവ്യക്താത് സനാതനഃ
യഃ സ സർവേഷു ഭൂതേഷു
നശ്യത്സു ന വിനശ്യതി                                            (20)

എന്നാൽ ആ അവ്യക്തത്തിൽ (മൂലപ്രകൃതിയിൽ) നിന്ന് അന്യമായി ശ്രേഷ്ഠവും ശാശ്വതവുമായി യാതൊന്ന് അവ്യക്തഭാവമായിട്ടുണ്ടോ അത് സർവഭൂതങ്ങളും നശിക്കുമ്പോഴും നശിക്കുന്നില്ല.( ആ അവ്യക്തം ബ്രഹ്മം തന്നെയാണ്‌. അത് ഒരിക്കലും നശിക്കുന്നില്ല)

അവ്യക്തോƒക്ഷര ഇത്യുക്ത-
സ്തമാഹുഃ പരമാം ഗതിം
യം പ്രാപ്യ ന നിവർത്തന്തേ
തദ്ധാമ പരമം മമ                                                    (21)     

SREEMAD BHAGAVAD GITA

അവ്യക്തമെന്നും അക്ഷരമെന്നും പറയപ്പെടുന്ന അതിനെ പരമലക്ഷ്യമെന്നും പറയുന്നു. യാതൊന്നിനെ പ്രാപിച്ചാൽ പിന്നെ ജനന മരണ രൂപമായ ജീവിതത്തിലേയ്ക്ക് വരുന്നില്ലയോ അതുതന്നെയാണ്‌ എന്റെ ഉത്തമമായ സ്ഥാനം.

പുരുഷഃ സ പരഃ പാർഥ
ഭക്ത്യാ ലഭ്യസ്ത്വനന്യയാ
യസ്യാന്തഃ സ്ഥാനി ഭൂതാനി
യേന സർവമിദം തതം                                           (22)

അല്ലയോ പാർഥ! സർവചരാചരങ്ങളും ആരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്നുവോ, യാതൊരുവനാൽ ഈ പ്രപഞ്ചം മുഴുവൻ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ, ആ പരമ പുരുഷൻ അനന്യഭക്തികൊണ്ട് പ്രാപിക്കപ്പെടാവുന്നവനാണ്‌.

യത്ര കാലേത്വനാവൃത്തിം
ആവൃത്തിം ചൈവ യോഗിനഃ
പ്രയാതാ യാന്തി തം കാലം
വക്ഷ്യാമി ഭരതർഷഭ                                                 (23)

അല്ലയോ അർജുന! ഏതു കാലത്തു പ്രയാണം ചെയ്യുന്ന ( ദേഹം ഉപേക്ഷിച്ച് പോകുന്ന) യോഗികൾ പുനർജന്മമില്ലാത്ത പരമപദം പ്രാപിക്കുന്നുവോ, ഏതുകാലത്ത് പോകുന്നവർ പുനർജന്മത്തെ പ്രാപിക്കുന്നുവോ ആ കാലത്തെ ഞാൻ പറഞ്ഞുതരാം.

അഗ്നിർ ജ്യോതിരഹഃ ശുക്ളഃ
ഷണ്മാസാ ഉത്തരായണം
തത്ര പ്രയാതാ ഗച്ഛന്തി
ബ്രഹ്മ ബ്രഹ്മവിദോ ജനാഃ                                         (24)

അഗ്നി ജ്വലിക്കുമ്പോഴും, പ്രകാശം വ്യാപിച്ചിരിക്കുമ്പോഴും, പകൽ സമയത്തും, വെളുത്ത പക്ഷത്തിലും, ഉത്തരായണകാലത്തും ശരീരം വിട്ടുപോകുന്ന ബ്രഹ്മജ്ഞാനികൾ ബ്രഹ്മത്തെത്തന്നെ പ്രാപിക്കുന്നു.

ധൂമോ രാത്രിസ്തഥാ കൃഷ്ണഃ
ഷണ്മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിഃ
യോഗീ പ്രാപ്യ നിവർത്തതേ                                    (25)      

SREEMAD BHAGAVAD GITA

പുക പരക്കുമ്പോഴും, രാത്രിയിലും, കറുത്ത പക്ഷത്തിലും, ദക്ഷിണായനത്തിലും, ദേഹം വിട്ടുപോകുന്ന യോഗി ചന്ദ്ര ജ്യോതിസിനെ അഥവാ ചന്ദ്രലോകത്തെ പ്രാപിച്ചിട്ട് പുനർജന്മമെടുത്ത് തിരിച്ചുവരുന്നു.
(പരമപദം പ്രാപിക്കുന്ന ഈ രണ്ടു രീതികളിൽ ആദ്യത്തേത് ദേവയാനം അഥവാ അർച്ചിരാദി എന്നും രണ്ടാമത്തേത് പിതൃയാനം അഥവാ ധൂമാദിമാർഗം എന്നും പറയപ്പെടുന്നു).

ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ
ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിം
അന്യയാƒവർത്തതേ പുനഃ                                     (26)

ശുക്ലം കൃഷ്ണം (ശുക്ലഗതി - കൃഷ്ണഗതി ) എന്നീ രണ്ട് മാർഗങ്ങൾ ലോകത്തിൽ എല്ലാക്കാലത്തും നിലവിലുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യത്തെ മാർഗത്തിൽ കൂടി പുനരാവൃത്തിയില്ലാത്ത (പുനർജന്മം) പരമപദത്തെ പ്രാപിക്കുന്നു. രണ്ടാമത്തേതിൽ കൂടി പോകുന്നവർ വീണ്ടും ജന്മമെടുത്ത് സംസാരലോകത്തിലേയ്ക്ക് തിരിച്ചുവരികയും ചെയ്യുന്നു.

നൈതേ സൃതീ പാർഥ ജാനൻ
യോഗീ മുഹ്യതി കശ്ചന
തസ്മാത് സർവേഷു കാലേഷു
യോഗയുക്തോ ഭവാർജുന                                         (27)

അല്ലയോ അർജുന! ഈ രണ്ടുമാർഗങ്ങളും (ശുക്ലഗതി - കൃഷ്ണഗതി ) അരിയുന്ന ഒരു യോഗിയും മോഹവശഗനായിത്തീരുന്നില്ല. അതുകൊണ്ട് എല്ലാ കാലങ്ങളിലും (സദാസമയവും) നീ യോഗത്തോറ്റുകൂടിയവനായിരിക്കുക.

വേദേഷു യജ്ഞേഷു തപസ്സു ചൈവ
ദാനേഷു യത് പുണ്യഫലം പ്രദിഷ്ടം
അത്യേതി തത് സർവമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം                        (28)     

SREEMAD BHAGAVAD GITA

ഈ രണ്ടു മാർഗങ്ങളും അറിഞ്ഞിട്ട് യോഗിയായവൻ വേദങ്ങളിലും യജ്ഞങ്ങളിലും തപസ്സുകളിലും ദാനങ്ങളിലും പറയപ്പെട്ടിട്ടുള്ള പുണ്യഫലങ്ങളെ എല്ലാം അതിക്രമിക്കുകയും ആദികാരണമായ പരമപദത്തെ (മോക്ഷത്തെ) പ്രാപിക്കുകയും ചെയ്യുന്നു.

ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
അക്ഷര ബ്രഹ്മ യോഗോനാമ
അഷ്ടമോƒധ്യായഃ

എട്ടാം അദ്ധ്യായം കഴിഞ്ഞു.


ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട് പറയൂ, ഓരോ മലയാളിയുടേയും ആത്മാവിലേയ്ക്ക് എത്തട്ടെ ഭാരതത്തിന്റെ ഈ പുണ്യഗ്രന്ഥം , കാരണം സാർവലൗകികമായ സത്യങ്ങളുടെ കാതലാണ് ഭഗവദ്ഗീത.
ഇത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ദയവായി ലൈക്ക് ചെയ്യൂ, ഒപ്പം ഷെയർ ചെയ്യൂ. എത്തട്ടെ അത് ലോകം മുഴുവനും.

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെയുള്ള Comments എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ തുറന്ന് വരുന്ന ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഈ സപര്യയയ്ക്ക് ഒരു പ്രചോദനമായിരിക്കും.

മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

SREEMAD BHAGAVAD GITA

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )

സംന്യാസയോഗം ( അഞ്ചാം അദ്ധ്യായം )

ധ്യാനയോഗം (  ആറാം അധ്യായം )

ജ്ഞാനവിജ്ഞാന യോഗം (ശ്രീമദ് ഭഗവദ്ഗീത ഏഴാം അദ്ധ്യായം)

അക്ഷരബ്രഹ്മയോഗം ( (ശ്രീമദ് ഭഗവദ്ഗീത  എട്ടാം അദ്ധ്യായം) 

മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )

 SREEMAD BHAGAVAD GITA

ഭക്തി വീഡിയോകൾ 
1. പഴനിമല മുരുകൻ 
2. തൈപ്പൂയകാഴ്ചകൾ 

Friday 2 January 2015

ശ്രീമദ് ഭഗവദ്ഗീത 
ഏഴാം അദ്ധ്യായം
ജ്ഞാനവിജ്ഞാന യോഗം



ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി ആറ്  അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ ഏഴാം  അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.
മഹാഭാരതത്തിന്റെ ആത്മാവാണ് ഭീഷ്മപർവത്തിന്റെ ഭാഗമായ ഭഗവദ്ഗീത, അത് ഈ ഭാരത ഭൂവിന്റെ ആത്മാവുകൂടിയാണ്. 

ശ്രീ ഭഗവാൻ ഉവാചഃ
മയ്യാസക്തമനാഃ പാർഥ
യോഗം യുഞ്ജൻ മദാശ്രയഃ
അസംശയം സമഗ്രം മാം
യഥാ ജ്ഞാസ്യസി തത്ശൃണു                                 (1)

ശ്രീ ഭഗവാൻ പറഞ്ഞു:
അല്ലയോ അർജുന! എന്നിൽ ആസക്തമായ മനസ്സോടെ എന്നെത്തന്നെ ശരണം പ്രാപിച്ച് യോഗം ശീലിക്കുന്നവൻ ഏതുപ്രകാരം എന്നെ പൂർണമായും, സംശയരഹിതമായും അറിയുമോ, അപ്രകാരം നീ കേട്ടാലും.

ജ്ഞാനം തേƒഹം സവിജ്ഞാനം
ഇദം വക്ഷ്യാമ്യശേഷതഃ
യത് ജ്ഞാത്വാ നേഹഭൂയോfന്യത്
ജ്ഞാതവ്യമവശിഷ്യതേ                                          (2)

യാതൊന്നിനെ അറിഞ്ഞാൽ പിന്നെ ഇവിടെ മറ്റൊന്നും അറിയേണ്ടതായി ശേഷിക്കുന്നില്ലയോ, ആ ജ്ഞാനത്തെ വിജ്ഞാനത്തോടുകൂടി പൂർണമായി ഞാൻ നിനക്ക് പറഞ്ഞുതരാം.
( ശാസ്ത്രോക്തപദാർഥങ്ങളെക്കുറിച്ചുള്ള അറിവ് ജ്ഞാനവും, ശാസ്ത്രജ്ഞാനം കൊണ്ടുള്ള അനുഭവജ്ഞാനത്തെ വിജ്ഞാനവുമെന്ന് ശങ്കരാചാര്യർ)

മനുഷ്യാണാം സഹസ്രേഷു
കശ്ചിദ് യതതി സിദ്ധയേ
യതതാമപി സിദ്ധാനാം
കശ്ചിന്മാം വേത്തി തത്ത്വതഃ                                   (3)

അനേകായിരം മനുഷ്യർക്കിടയിൽ ഒരാൾ, സിദ്ധിക്കുവേണ്ടി പ്രയന്തിക്കുന്നവനായി ഉണ്ടാകാം. അങ്ങനെ പ്രയന്തിക്കുന്നവരിൽത്തന്നെ ഏതെങ്കിലും ഒരാൾക്ക് മാത്രമാവും എന്നെ ശരിക്കും അറിയാൻ കഴിയുക.

ഭൂമിരാപോƒനലോ വായുഃ
ഖം മനോബുദ്ധിരേവ ച
അഹങ്കാരമിതീയം മേ
ഭിന്നാ പ്രകൃതിരഷ്ടധാ                                              (4)

എന്റെ ഈ പ്രകൃതി, ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം, ഇങ്ങനെ എട്ടുവിധമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ( ഭൂമി, ജലം, അഗ്നി, വായു, ആകാശം, എന്നിവ പഞ്ചഭൂതങ്ങളും മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവ സമഷ്ടിതത്വങ്ങളും)

അപരയേമിതസ്ത്വന്യാം
പ്രകൃതിം വിദ്ധി മേ പരാം
ജീവഭൂതാം മഹാബാഹോ
യയേദം ധാര്യതേ ജഗത്                                            (5)

അല്ലയോ പാര്‍ഥ! ഇത് ( ഈ എട്ടായി വിഭജിക്കപ്പെട്ടിരിക്കുന്നത്) എന്റെ അപരാ പ്രകൃതിയാകുന്നു. എന്നാൽ ഇതിൽ നിന്ന് ഭിന്നമായും ജീവസ്വരൂപമായുമുള്ളതും, ഈ ജഗത്തിനാധാരമായുള്ളതുമായ പ്രകൃതി എന്റെ പരാ പ്രകൃതിയുമാകുന്നു.
 ( എട്ടും ജഡങ്ങളാകയാൽ അവയെ അപരാ(നികൃഷ്ടം) എന്നും, അവയിലെ ജീവചൈതന്യത്തെ പരാ(ഉത്കൃഷ്ടം) എന്നും പറയുന്നു. ജഡങ്ങളെ ചലനാത്മകമാക്കുന്നത് അവയിലെ ജീവചൈതന്യമാണല്ലോ).

ഏതദ്യോനീനി ഭൂതാനി
സർവാണീത്യുപധാരയ
അഹം കൃത്സ്നസ്യ ജഗതഃ
പ്രഭവഃ പ്രളയസ്തഥാ                                                (6)

സർവചരാചരങ്ങളും ഈ രണ്ടു വിധം പ്രകൃതികളിൽ( പരാ, അപരാ) നിന്നും ഉണ്ടായവയാണെന്ന് അറിഞ്ഞാലും. അതിനാൽ സർവ ജഗത്തിന്റേയും ഉത്ഭവസ്ഥാനവും ലയനസ്ഥാനവും ഞാൻ തന്നെയാകുന്നു.

മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സർവമിദം പ്രോതം
സൂത്രേ മണിഗണാ ഇവ                                              (7)

അല്ലയോ അർജ്ജുന! എന്നിൽ നിന്ന് അപ്പുറമായി വേറെ ഒന്നുമില്ല ( എന്നേക്കാൾ ശ്രേഷ്ഠമായി യാതൊന്നുമില്ല). ചരടിൽ മണികൾ എന്നപോലെ സർവചരാചരങ്ങളും എന്നിൽ കോർക്കപ്പെട്ടിരിക്കുന്നു.

രസോƒഹമപ്സു കൗന്തേയ
പ്രഭാസ്മി ശശിസൂര്യയോഃ
പ്രണവഃ സർവവേദേഷു
ശബ്ദഃ ഖേ പൗരുഷം നൃഷു                                       (8)

അല്ലയോ കുന്തീപുത്ര! ജലങ്ങളിൽ രസം ഞാനാകുന്നു, സൂര്യചന്ദ്രന്മാരിലെ പ്രഭയും ഞാനാകുന്നു.എല്ലാ വേദങ്ങളിലേയും ഓംകാരവും ആകാശത്തിലെ ശബ്ദവും പുരുഷന്മാരിലെ പൗരുഷവും ഞാനാകുന്നു. ( ഞാൻ സർവവ്യാപിയാകുന്നു)

പുണ്യോ ഗന്ധഃ പൃഥിവ്യാം ച
തേജശ്ചാസ്മി വിഭാവസൗ
ജീവനം സർവഭൂതേഷു
തപശ്ചാസ്മി തപസ്വിഷു                                            (9)

ഭൂമിയിൽ സുഗന്ധവും, അഗ്നിയിൽ പ്രകാശവും ഞാൻ തന്നെയാകുന്നു. സർവജീവികളിലും ജീവനവും, തപസ്വികളിൽ തപസ്സും ഞാനാകുന്നു.
( ഓരോ ജീവരൂപങ്ങളുടേയും പ്രാണനാധാരമായിട്ടുളതാണ്‌ ജീവനം. “ അമൃതാഖ്യമായ ഏതൊരു അന്ന രസത്താലാണോ സകല പ്രാണികളും ജീവിക്കുന്നത് ആ ജീവനവും ഞാനാകുന്നു ” എന്ന് ശങ്കരാചാര്യർ).

ബീജം മാം സർവ ഭൂതാനാം
വിദ്ധി പാർഥ സനാതനം
ബുദ്ധിർ ബുദ്ധിമതാമസ്മി
തേജസ്തേജസ്വിനാമഹം                                           (10)

അല്ലയോ അർജുന! എന്നെ സർവചരാചരങ്ങളുടേയും നിത്യമായ ബീജം തന്നെയെന്ന് അറിഞ്ഞാലും.ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.

ബലം ബലവതാമസ്മി
കാമരാഗവിവർജിതം
ധർമാവിരുദ്ധോ ഭൂതേഷു
കാമോസ്മി ഭരതർഷഭാ!                                              (11)

അല്ലയോ ഭരതശ്രേഷ്ഠാ! ബലവാന്മാരുടെ കാമവും രാഗവും ഇല്ലാത്തതായ ബലം ഞാനാകുന്നു. ജീവികളിൽ ധർമവിരുദ്ധമല്ലാതുള്ള കാമവും ഞാനാകുന്നു.

യേ ചൈവ സാത്ത്വികാ ഭാവാ
രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താൻ വിദ്ധി
ന ത്വഹം തേഷു തേ മയി                                              (12)

സാത്വികവും, രാജസവും, താമസമായും ഉള്ള ഭാവങ്ങളെല്ലാം എന്നിൽ നിന്നുതന്നെ ഉണ്ടായതാണ്‌: എങ്കിലും ഞാൻ അവയിലില്ല ; അവ എന്നിലാകുന്നു.( സകലതിന്റേയും സൃഷ്ടിസ്ഥിതിലയങ്ങൾക്ക് കാരണം ഈശ്വരൻ അല്ലെങ്കിൽ പരമാത്മാവ് ആണെങ്കിലും ഒരു സൃഷ്ടിയിലുമുണ്ടാകുന്ന  മാറ്റങ്ങൾ പരമാത്മാവിനെ ബാധിക്കുന്നില്ല. പരമാത്മാവ് നിരപേക്ഷമായിരിക്കും. അതായത് പ്രകൃതി പുരുഷനെ ആശ്രയിക്കുന്നു; എന്നാൽ പുരുഷൻ പ്രകൃതിയെ ആശ്രയിക്കുന്നില്ല).

ത്രിഭിർ ഗുണമയൈർ ഭാവൈ-
രേഭിഃ സർവമിദം ജഗത്
മോഹിതം നാഭിജാനാതി
മാമേഭ്യഃ പരമവ്യയം                                                       (13)

സത്വം രജസ്സ് തമസ്സ് എന്നീ മൂന്നു ഗുണമയങ്ങളായ ഭാവങ്ങളാൽ എല്ലാജീവികളും മോഹിതരായിരിക്കുന്നു. ഈ ഗുണങ്ങൾക്കെല്ലാം അതീതനായും നാശരഹിതനായും ഇരിക്കുന്ന എന്നെ അറിയുന്നില്ല.

ദൈവീ ഹ്യേഷാ ഗുണമയീ
മമ മായാ ദുരത്യയാ
മാമേവ യേ പ്രപദ്യന്തേ
മായാമേതാം തരന്തി തേ                                                 (14)

ദിവ്യയും ഗുണമയിയുമായ എന്റെ ഈ മായയെ അതീജീവിക്കൽ പ്രയാസകരം തന്നെ, എന്നാൽ ഏതൊരുവൻ എന്നെത്തന്നെ ശരണം പ്രാപിക്കുന്നുവോ അവന്‌ ഈ മായയെ ശരണം ചെയ്യാൻ കഴിയും. ( എന്നെത്തന്നെ ശരണം പ്രാപിച്ചല്ലാതെ മായയെ തരണം ചെയ്യാനാവില്ലെന്ന് ഇവിടെ ഭഗവാൻ വ്യക്തമാക്കുന്നു).

ന മാം ദുഷ്കൃതിനോ മൂഢാഃ
പ്രപദ്യന്തേ നരാധമാഃ
മായയാപഹൃതജ്ഞാനാഃ
ആസുരം ഭാവമാശ്രിതാഃ                                                   (15)

ദുരാചാരികളും, മൂഢന്മാരും, പാപികളും, മായയാൽ ജ്ഞാനം നഷ്ടമായവരും ആസുരപ്രവൃത്തികളോടുകൂടിയവരുമായ മനുഷ്യാധമന്മാർ എന്നെ ശരണം പ്രാപിക്കുന്നില്ല.

ചതുർവിധാ ഭജന്തേ മാം
ജനാഃ സുകൃതിനോƒർജുന
ആർത്തോ ജിജ്ജ്ഞാസുരർഥാർഥീ
ജ്ഞാനീ ച ഭരതർഷഭ!                                                     (16)

അല്ലയോ ഭരതവംശജനായ അർജുന! ദുഃഖിതൻ, പരമാർഥതത്ത്വമറിയാൻ ആഗ്രഹിക്കുന്നവൻ, ധനമോഹി, ആത്മജ്ഞാനി ഇങ്ങനെ നാലുതരത്തിലുള്ളവർ എന്നെ ഭജിക്കുന്നു.

തേഷാം ജ്ഞാനീ നിത്യയുക്തഃ
ഏക ഭക്തിർ വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോƒത്യർഥം
അഹം സ ച മമ പ്രിയഃ                                                     (17)

നാലുതരക്കാരിൽ സദാ സമഭാവം പുലർത്തുന്നവനും, താനും ഈശ്വരനും ഒന്നാണെന്ന നിലയിൽ ഭക്തിയുള്ളവനുമായ ആത്മജ്ഞാനിയാണ്‌ ശ്രേഷ്ഠൻ. ഞാൻ ആത്മജ്ഞാനിക്ക് പ്രിയപ്പെട്ടവനാണ്‌, അവൻ എനിക്കും പ്രിയപ്പെട്ടവനെത്രേ.

ഉദാരാഃ സർവ ഏവൈതേ
ജ്ഞാനീത്വാതൈ്മവ മേ മതം
ആസ്ഥിതഃ സഹി യുക്താത്മാ
മാമേവാനുത്തമാം ഗതിം                                                    (18)

എന്നെ ഭജിക്കുന്ന ഈ നാലുതരക്കാരും ഉത്കൃഷ്ടന്മാർ തന്നെയാണ്‌; എന്നാൽ ജ്ഞാനി കൂടുതൽ ഉത്കൃഷ്ടനാണ്‌. അവൻ ഞാൻ തന്നെയെന്നു ഞാങ്കരുതുന്നു. എന്തെന്നാൽ അവൻ എന്നിൽ മനസ്സുറപ്പിച്ചവനും പരമഗതിയായി എന്നെത്തന്നെ ആശ്രയിച്ചവനുമാകുന്നു.

ബഹുനാം ജന്മനാമന്തേ
ജ്ഞാനവാൻ മാം പ്രപദ്യതേ
വാസുദേവഃ സർവമിതി
സ മഹാത്മാ സുദുർലഭഃ                                                     (19)

അനേകം ജന്മങ്ങൾക്ക് കഴിഞ്ഞ് സർവവും വാസുദേവനാണെന്ന് ബോധം തെളിഞ്ഞ ബ്രഹ്മജ്ഞാനി എന്നെ പ്രാപിക്കുന്നു. എന്നാൽ അപ്രകാരമുള്ള മഹാത്മാക്കൾ വളരെ ചുരുക്കമാണ്‌.

കാമൈസ്തൈർ ഹൃതജ്ഞാനാഃ
പ്രപദ്യന്തേƒന്യദേവതാഃ
തം തം നിയമമാസ്ഥായ
പ്രകൃത്യാ നിയതാഃ സ്വയാ                                                 (20)

അവവരവരുടെ കർമവാസനയാൽ പ്രേരിതരായി പലതരം കാമനകളാൽ ജ്ഞാനം നഷ്ടപ്പെട്ടവർ അതാതു നിയമത്തെ ആശ്രയിച്ച് അന്യദേവതകളെ ഉപാസിക്കുന്നു.

യോയോ യാം യാം തനും ഭക്തഃ
ശ്രദ്ധയാർച്ചിതുമിച്ഛതി
തസ്യതസ്യാചലാം ശ്രദ്ധാം
താമേവ വിദധാമ്യഹം                                                         (21)

ഏതേതു ഭക്തൻ ഏതേതു ദേവതയെ ശ്രദ്ധയോടെ ഭജിക്കാനിച്ഛിക്കുന്നുവോ അതാതു ഭക്തന്റെ ആ ശ്രദ്ധയെത്തന്നെ ഞാൻ ഉറപ്പുള്ളതാക്കുന്നു.

സ തയാ ശ്രദ്ധയാ യുക്തഃ
തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാൻ
മയൈവ വിഹിതാൻ ഹിതാൻ                                           (22)

അന്യദേവതകളെ ഭജിക്കുന്നവൻ അപ്രകാരമുള്ള ശ്രദ്ധയോടുകൂടി ആ ദേവതയെ ആരാധിക്കുന്നു. അവന്‌ ഞാൻ തന്നെ നിശ്ചയിച്ച ഇഷ്ടഫലങ്ങളെ ആ ദേവതയിൽ നിന്നും ലഭിക്കുകയും ചെയ്യുന്നു. ( ഏതു ദേവതയെ ഉപാസിച്ചാലും അഭീഷ്ടസിദ്ധിയും ശ്രദ്ധയും പരമാത്മാവിൽ നിന്നുമാത്രമാണ്‌ ലഭിക്കുന്നതെന്ന് ഇവിടെ വ്യക്തമാക്കുന്നു.)

അന്തവത്തു ഫലം തേഷാം
തദ് ഭവത്യല്പമേധസാം
ദേവാൻ ദേവയജോ യാന്തി
മദ്ഭക്താ യാന്തി മാമപി                                                    (23)

എന്നാൽ അന്യദേവതകളെ ഭജിക്കുന്ന അല്പബുദ്ധികളായ അവർക്ക് ലഭിക്കുന്ന ഫലം നാശമുള്ളതാകുന്നു. ദേവന്മാരെ ആരാധിക്കുന്നവൻ ദേവന്മാരെ പ്രാപിക്കുന്നു. എന്റെ ഭക്തന്മാർ എന്നെയും പ്രാപിക്കുന്നു.

അവ്യക്തം വ്യക്തിമാപന്നം
മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തഃ
മമാവ്യയമനുത്തമം                                                          (24)

നാശമില്ലാത്തതും സർവോത്തമവും എല്ലാറ്റിനും അതീതവുമായ എന്റെ സ്വരൂപത്തെ അറിയാത്ത ബുദ്ധിശൂന്യർ ഇന്ദ്രിയമനോബുദ്ധികൾക്ക് വ്യക്തമാവാത്ത എന്നെ വ്യക്തിഭാവത്തെ കൈക്കൊണ്ടവനായി (ശരീരമെടുത്തവനായി) വിചാരിക്കുന്നു.

നാഹം പ്രകാശഃ സർവസ്യ
യോഗമായാസമാവൃതഃ
മൂഢോƒയം നാഭിജാനാതി
ലോകോ മാമജമവ്യയം                                                    (25)

യോഗമായയാൽ മറയ്ക്കപ്പെട്ടിരിക്കുന്ന ഞാൻ എല്ലാവർക്കും പ്രത്യക്ഷനായിത്തീരുന്നില്ല. മായയാൽ മോഹിതരായ ജനങ്ങൾ എന്നെ ജനനമില്ലാത്തവനും നാശമില്ലാത്തവനുമായി അറിയുന്നില്ല.

വേദാഹം സമതീതാനി
വർത്തമാനാനി ചാർജുന
ഭവിഷ്യാണി ച ഭൂതാനി
മാം തു വേദ ന കശ്ചന                                                     (26)

ഹേ അർജുന! കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും വരാനിരിക്കുന്നവയുമായ ജീവികളെ ഞാൻ അറിയുന്നു; എന്നെയാകട്ടെ ആരും അറിയുന്നുമില്ല.

ഇച്ഛാദ്വേഷ സമുത്ഥേന
ദ്വന്ദ്വ മോഹേന ഭാരത
സർവഭൂതാനി സംമോഹം
സർഗേ യാന്തി പരന്തപ!                                                 (27)

അല്ലയോ അർജുന! ജനിക്കുമ്പോൾ തന്നെ രാഗദ്വേഷങ്ങളിൽ നിന്ന് ഉണ്ടാകുന്ന സുഖദുഃഖാദി ദ്വന്ദങ്ങളാലുണ്ടാകുന്ന മോഹത്താൽ എല്ലാ ജീവികളും മൂഢതയെ പ്രാപിക്കുന്നു.

യേഷാം ത്വന്തഗതം പാപം
ജനാനാം പുണ്യകർമണാം
തേ ദ്വന്ദ്വമോഹനിർമുക്താ
ഭജന്തേ മാം ദൃഢവ്രതാഃ                                                    (29)

എന്നാൽ പുണ്യകർമങ്ങൾ അനുഷ്ടിച്ചവരായ ഏതു ജനങ്ങളുടെ പാപം നശിച്ചിരിക്കുന്നുവോ അവർ സുഖദുഃഖാദി ദ്വന്ദ്വങ്ങൾ ഉണ്ടാക്കുന്ന മോഹത്തിൽ നിന്ന് മുക്തരായി നിശ്ചയദാർഢ്യത്തോടെ എന്നെ ഭജിക്കുന്നു.

ജരാമരണമോക്ഷായ
മാമാശ്രിത്യ യതന്തി യേ
തേ ബ്രഹ്മ തദ്വിദുഃ കൃത്സ്ന-
മധ്യാത്മം കർമ ചാഖിലം                                                (29)

ഏതൊരാൾ ജരാമരണങ്ങളിൽ നിന്നുള്ള മോചനത്തിനായി എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നുവോ അവർ പരബ്രഹ്മത്തേയും പൂർണമായ അദ്ധ്യാത്മരഹസ്യത്തേയും മുഴുവൻ കർമത്തെയും അറിയുന്നു.

സാധിഭൂതാധിദൈവം മാം
സാധിയജ്ഞം ച യേ വിദുഃ
പ്രയാണകാലേƒപി ച മാം
തേ വിദുർയുക്തചേതസഃ                                                  (30)

എന്നെ അധിഭൂതം, അധിദൈവം, അധിയജ്ഞം എന്നിവയോടുകൂടി ആരറിയുന്നുവോ എന്നിൽ മനസ്സുറച്ച അവർ മരണസമയത്തു കൂടി എന്നെ അറിയുന്നു.
(അധിഭൂതം നാമരൂപാത്മകമായ ജഗത്തുതന്നെയാകുന്നു. അധിദൈവതം ദേവന്മാരെ അതായത് ഇന്ദ്രിയമനോബുദ്ധികളെ സംബന്ധിച്ചത്. അധിഭൂതം നാശമുള്ളത്. എല്ലാത്തിലുമുള്ള ജീവാത്മഭാവം അധിദൈവതം. എല്ലാ കർമങ്ങൾക്കും കാരണഭൂതനായ പരമാത്മാവ് തന്നെയാകുന്നു അധിജ്ഞൻ)

ഇതി ശ്രീമദ്ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
ജ്ഞാനവിജ്ഞാന യോഗോനാമ
സപ്തമോƒധ്യായഃ

ഏഴാം അധ്യായം കഴിഞ്ഞു.

ഇത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ദയവായി ലൈക്ക് ചെയ്യൂ, ഒപ്പം ഷെയർ ചെയ്യൂ. എത്തട്ടെ അത് ലോകം മുഴുവനും.

മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )

സംന്യാസയോഗം ( അഞ്ചാം അദ്ധ്യായം )

ധ്യാനയോഗം (  ആറാം അധ്യായം )

മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )

   
ഭക്തി വീഡിയോകൾ 
1. പഴനിമല മുരുകൻ 
2. തൈപ്പൂയകാഴ്ചകൾ 


















Friday 24 October 2014

ശ്രീമദ്‌ ഭഗവദ്ഗീത
ആറാം അധ്യായം
ധ്യാനയോഗം

ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി അഞ്ച്  അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ ആറാം  അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.
മഹാഭാരതത്തിന്റെ ആത്മാവാണ് ഭീഷ്മപർവത്തിന്റെ ഭാഗമായ ഭഗവദ്ഗീത, അത് ഈ ഭാരത ഭൂവിന്റെ ആത്മാവുകൂടിയാണ്. 
 
(യോഗാരൂഢന്റെ വർണ്ണന, ധ്യാനയോഗസാധന, യോഗയുക്തന്റെ സർവാത്മൈക്യദർശനം, മനസ്സിനെ അടക്കൽ, ഭക്തിയുക്തനായ കർമയോഗിയുടെ ശ്രേഷ്ഠത, എന്നിവ ഈ അധ്യായത്തിൽ വിവരിക്കുന്നു)

ശ്രീഭഗവാൻ ഉവാചഃ:
അനാശ്രിതഃ കർമഫലം
കാര്യം കർമ കരോതി യഃ
സ സംന്യാസീ ച യോഗീ ച
ന നിരഗ്നിർ ന ചാക്രിയഃ                                                                    (1)

ശ്രീ ഭഗവാൻ പറഞ്ഞു:
കർമഫലത്തെ ആഗ്രഹിക്കാതെ കർത്തവ്യകർമത്തെ ആരു ചെയ്യുന്നുവോ അവൻ സംന്യാസിയും യോഗിയുമാകുന്നു. അഗ്നിഹോത്രാദികളും മറ്റുക്രിയകളും ഉപേക്ഷിച്ചതു കൊണ്ടുമാത്രം ഒരാൾ സംന്യാസിയോ യോഗിയോ ആവുകയില്ല. ( അഗ്നിഹോത്രാദികർമങ്ങൾ ഗൃഹസ്ഥന്മാർ അനുഷ്ഠിക്കുന്നതാണ്‌, അവ സംന്യാസിയും യോഗിയും അനുഷ്ഠിക്കേണ്ടതായിട്ടില്ല. )

യം സംന്യാസമിതി പ്രാഹുർ
യോഗം തം വിദ്ധി പാണ്ഡവ!
നഹ്യ സംന്യസ്തസങ്കൽപോ
യോഗീ ഭവതി കശ്ചന                                                                       (2)

അല്ലയോ അർജ്ജുന! യാതൊന്നിനെയാണോ സംന്യാസമെന്ന് പറയുന്നത്‌ അതുതന്നെയാണ്‌ യോഗം എന്നറിഞ്ഞാലും. എന്തെന്നാൽ സങ്കൽപങ്ങളെ ത്യജിക്കാത്ത ഒരുവനും യോഗിയായിത്തീരുന്നില്ല. ( ചപലമായ മനസ്സിന്റെ ആസക്തിയാണ്‌ സങ്കൽപങ്ങൾ അവയെ ഉപേക്ഷിക്കാത്ത ഒരാളും യോഗിയായിത്തീരുന്നില്ല.)

ആരുരുക്ഷോർമുനേർയോഗം
കർമകാരണമുച്യതേ
യോഗാരൂഢസ്യ തസ്യൈവ
ശമഃ കാരണമുച്യതേ                                                                        (3)

യോഗത്തെ ആരോഹണം ചെയ്യാനാഗ്രഹിക്കുന്ന മുനിക്ക്‌ കാരണം(ഉപായം) നിഷ്‌കാമകർമവും, യോഗത്തിൽ ആരൂഢനായ ആൾക്ക്‌ ഉപായം ശമവുമാണെന്ന് പറയപ്പെടുന്നു.( കാമക്രോധങ്ങളില്ലാത്ത നിലയാണ്‌ ശമം)

യദാ ഹി നേന്ദ്രിയാർഥേഷു
ന കർമസ്വനുഷജ്ജതേ
സർവസങ്കൽപ സംന്യാസീ
യോഗാരൂഢസ്തദോച്യതേ                                                               (4)

എപ്പോൾ ഇന്ദ്രിയവിഷയങ്ങളിലും, ആവക കർമങ്ങളിലും ആസക്തിയില്ലാതിരിക്കുന്നുവോ അപ്പോൾ സർവ സങ്കൽപങ്ങളേയും ഉപേക്ഷിച്ച അയാൾ യോഗാരൂഢനെന്ന് പറയപ്പെടുന്നു.( ധ്യാനനിഷ്ഠ കൈവരുമ്പോൾ ഇന്ദ്രിയവിഷയങ്ങളിലേക്ക്‌ മനസ്സ്‌ പോവുകയില്ല. ഈ അവസ്ഥയാണ്‌ ശമം. ഈ അവസ്ഥ കൈവരുമ്പോഴാണ്‌ ഒരാൾ യോഗാരൂഢനാകുന്നത്‌)

ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്‌
ആത്മൈവ ഹ്യാത്മനോ ബന്ധു-
രാത്മൈവ രിപുരാത്മനഃ                                                                   (5)

ആത്മാവിനെ അത്മാവിനാൽ ഉയർത്തണം. അത്മാവിനെ അധഃപതിപ്പിക്കരുത്‌. എന്തെന്നാൽ തന്റെ ബന്ധു താൻ തന്നെയാണ്‌ , തന്റെ ശത്രുവും താൻ തന്നെ.( സ്വന്തം ആത്മോന്നതിക്ക്‌ വേണ്ടിയുള്ള കർമങ്ങൾ താൻ തന്നെ അനുഷ്ഠിക്കേണ്ടതാണ്‌. മാർഗനിർദ്ദേശങ്ങൾ മാത്രമേ ഗുരുവിൽ നിന്നും ലഭിക്കുകയുള്ളൂ. തന്റെ ബന്ധുവും ശത്രുവും താൻ തന്നെയാണ്‌ എന്ന ഓർമ ഓരോരുത്തർക്കും ഉണ്ടായിരിക്കണം.)

ബന്ധുരാത്മാത്മനസ്തസ്യ
യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തു ശത്രുത്വേ
വർത്തത്താത്മൈവ ശത്രുവത്‌                                                         (6)

ഏതൊരുവൻ ആത്മനിയന്ത്രണത്താൽ ആത്മാവിന്റെ ജയം നേടിയിരിക്കുന്നുവോ അവന്‌ ആത്മാവ്‌ ബന്ധുവാകുന്നു. എന്നാൽ മനോനിയന്ത്രണമില്ലാത്തവന്‌ ശത്രുഭാവത്തിൽ നിലകൊള്ളുന്ന സ്വന്തം ആത്മാവ്‌ തന്നെയാണ്‌ ശത്രു.

ജിതാത്മനഃ പ്രശാന്തസ്യ
പരമാത്മാ സമാഹിതഃ
ശീതോഷ്ണ സുഖ ദുഃഖേഷു
തഥാ മാനാവമാനയോഃ                                                                   (7)

മനസ്സിനെ ജയിച്ച്‌ പ്രശാന്തി നേടിയവന്‌ (യോഗിക്ക്‌) സുഖം, ദുഃഖം, ചൂട്‌, തണുപ്പ്‌ എന്നിവയിലും, മാനം, അപമാനം എന്നിവയിലും സമഭാവത്തിൽ നിലകൊള്ളുന്ന അന്തരാത്മാവാണ്‌ ഉണ്ടായിരിക്കുക.

ജ്ഞാനവിജ്ഞാനതൃപ്താത്മാ
കൂടസ്ഥോ വിജിതേന്ദ്രിയഃ
യുക്ത ഇത്യുച്യുതേ യോഗീ
സമലോഷ്ടാശ്മകാഞ്ചനഃ                                                                   (8)

ജ്ഞാനം കൊണ്ടും, വിശിഷ്ടജ്ഞാനം കൊണ്ടും തൃപ്തനും ഇളക്കമറ്റവനും, ഇന്ദ്രിയജയം നേടിയവനും , മൺകട്ടയും, കല്ലും, സ്വർണ്ണവും ഒരുപോലെ കരുതുന്നവനുമായ യോഗി യോഗാരൂഢനാകുന്നു.

സുഹൃന്മിത്രാര്യുദാസീന-
മധ്യസ്ഥദ്വേഷ്യബന്ധുഷു
സാധുഷ്വപി ച പാപേഷു
സമബുദ്ധിർ വിശിഷ്യതേ                                                                 (9)

സുഹൃത്ത്‌, മിത്രം, ശത്രു, ഉദാസീനൻ, മധ്യസ്ഥൻ, ദ്വേഷത്തിന്‌ പാത്രമായവൻ, ബന്ധു എന്നിവരിലും പുണ്യവാന്മാരിലും പാപികളിലും സമബുദ്ധിയുള്ളവൻ വിശിഷ്ഠനാകുന്നു.( സഹജീവികളിലും സമഭാവന പുലർത്തുന്നവനാണ്‌ യോഗാരൂഢനെന്ന് സാരം)

യോഗീ യുഞ്ജീത സതത്തം
ആത്മാനം രഹസി സ്ഥിതഃ
ഏകാകീ യതചിത്താത്മാ
നിരാശീരപരിഗ്രഹഃ                                                                       (10)

യോഗാരൂഢൻ വിജനസ്ഥലത്ത്‌ തനിയെ ഇരുന്ന് അന്തഃകരണത്തെയും ഇന്ദ്രിയാദികളെയും അടക്കി ആഗ്രഹങ്ങളുപേക്ഷിച്ച്‌ തന്റേതായി ഒന്നും കരുതിവയ്ക്കാത്തവനായി എപ്പോഴും മനസ്സിനെ ആത്മാവിൽ യോജിപ്പിച്ചു നിർത്തണം.

ശുചൗ ദേശേ പ്രതിഷ്ഠാപ്യ
സ്ഥിരമാനസമാത്മനഃ
നാത്യുച്‌ഛ്റിതം നാതിനീചം
ചൈലാജിന കുശോത്തരം                                                            (11)

തത്രൈകാഗ്രം മനഃ കൃത്വാ
യതചിത്തേന്ദ്രിയ ക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാത്‌
യോഗമാത്മവിശുദ്ധയേ                                                               (12)

ശുദ്ധമായ സ്ഥലത്ത്‌ അധികം ഉയർന്നോ അധികം താഴ്‌ന്നോ അല്ലാത്തവിധം ,വസ്ത്രവും അടിയിൽ മാന്തോലും അതിനടിയിലായി ദർഭപ്പുല്ലും വിരിച്ച്‌ ഇളക്കമില്ലാത്തവിധം തന്റെ ഇരിപ്പിടം ഉറപ്പിച്ചിട്ട്‌ ആ ആസനത്തിൽ ഇരുന്ന് മനസ്സിനെ ഏകാഗ്രമാക്കി മനസ്സിന്റെയും ഇന്ദ്രിയങ്ങളുടേയും പ്രവർത്തികളെ നിയന്ത്രിച്ചുകൊണ്ട്‌, ആത്മവിശുദ്ധിക്കായി ധ്യാനിക്കണം.

സമം കായശിരോഗ്രീവം
ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം
ദിശശ്ചാനവലോകയൻ                                                               (13)

പ്രശാന്താത്മാ വിഗതഭീഃ
ബ്രഹ്മചാരിവ്രതേസ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ
യുക്ത ആസീത മത്പരഃ                                                            (14)

ശരീരവും തലയും കഴുത്തും നേർവരയിൽ നിൽക്കത്തക്കവണ്ണം ഇളക്കമറ്റ്‌ നീണ്ട്നിവർന്ന് , മൂക്കിൻതുമ്പിൽ ദൃഷ്ടി പതിപ്പിച്ചും ചുറ്റുപാടും നോക്കാതെയും ശാന്തചിത്തനും നിർഭയനുമായി ബ്രഹ്മചര്യാനിഷ്ഠയോടുകൂടി മനസ്സ്‌ വിഷയങ്ങളിലേക്ക്‌ പായാതെ നിയന്ത്രിച്ച്‌ മനസ്സിനെ എന്നിൽത്തന്നെ ഉറപ്പിച്ച്‌ എന്നെത്തന്നെ പരമലക്ഷ്യമാക്കിക്കൊണ്ട്‌ യോഗയുക്തനായി ഇരിക്കണം.( യോഗി ധ്യാനിക്കേണ്ടത്‌ എങ്ങനെയാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.)

യുഞ്ജന്നേവം സദാത്മാനം
യോഗീ നിയതമാനസഃ
ശാന്തിം നിർവാണപരമാം
മത്സംസ്ഥാമധിഗച്ഛതി                                                             (15)

ഇന്ദ്രിയ വിഷയങ്ങളിൽ അഭിരമിക്കാതെ മനസ്സിനെ അടക്കിയ യോഗി എപ്പോഴും ആത്മാവിൽ മനസ്സിനെ ഉറപ്പിച്ചുകൊണ്ട്‌ എന്നിൽ (ഭഗവാനിൽ) സ്ഥിതിചെയ്യുന്ന മോക്ഷദായകമായ ശാന്തിയെ പ്രാപിക്കുന്നു.

നാത്യശ്‌നതസ്‌തു യോഗോƒസ്തി
ന ചൈകാന്തമനശ്‌നതഃ
ന ചാതിസ്വപ്‌നശീലസ്യ
ജാഗ്രതോ നൈവ ചാർജുന                                                     (16)

അല്ലയോ അർജ്ജുന! അമിതമായി ഭക്ഷണം കഴിക്കുന്നവനും ഒട്ടും ഭക്ഷണം കഴിക്കാത്തവനും അധികം ഉറങ്ങുന്നവനും എപ്പോഴും ഉറക്കമൊഴിച്ചുകൊണ്ടിരിക്കുന്നവനും ഈ യോഗാനുഭൂതി സിദ്ധിക്കുന്നതല്ല.

യുക്താഹാരവിഹാരസ്യ
യുക്തചേഷ്ടസ്യ കർമസു
യുക്തസ്വപ്നാവബോധസ്യ
യോഗോ ഭവതി ദുഃഖഹാ                                                          (17)

ആഹാരത്തിലും, വിനോദങ്ങളിലും മിതത്വം പാലിക്കുന്നവനും കർമങ്ങളിൽ മിതത്വം പാലിച്ചുകൊണ്ട്‌ കർത്തവ്യകർമങ്ങൾ ചെയ്യുന്നവനും ഉറക്കത്തിലും ഉണർവ്വിലും നിഷ്ഠപാലിക്കുന്നവനുമായ സാധകന്‌ യോഗം(ധ്യാനയോഗം) ദുഃഖനാശകമായി ഭവിക്കുന്നു.

യദാ വിനിയതം ചിത്തം
ആത്മന്യേവാവതിഷ്ഠതേ
നിസ്പൃഹഃ സർവകാമേഭ്യഃ
യുക്തഃ ഇത്യുച്യതേ തദാ                                                          (18)

എപ്പോൾ നിയന്ത്രിത മനസ്സ്‌ സർവകാമനകളിൽ നിന്നും മോചിതമായി ആത്മാവിൽതന്നെ സ്ഥിതിചെയ്യുന്നുവോ അപ്പോൾ അയാൾ യോഗാരൂഢൻ എന്ന് പറയപ്പെടുന്നു.

യഥാ ദീപോ നിവാതസ്ഥോ
നേംഗതേ സോപമാ സ്‌മൃതാ
യോഗിനോ യതചിത്തസ്യ
യുഞ്ജതോ യോഗമാത്മനഃ                                                    (19)

കാറ്റില്ലാത്തിടത്തിരിക്കുന്ന വിളക്ക്‌ എപ്രകാരം ചലിക്കാതിരിക്കുന്നുവോ അത്‌ ആത്മധ്യാനത്തിൽ മുഴുകിയ മനസ്സോടുകൂടിയ യോഗിക്ക്‌ ഉപമയായി പറയപ്പെട്ടിരിക്കുന്നു.

യത്രോപരമതേ ചിത്തം
നിരുദ്ധം യോഗസേവയാ
യത്ര ചൈവാത്മനാത്മാനം
പശ്യന്നാത്മനി തുഷ്യതി                                                       (20)

യോഗസാധനകൊണ്ട്‌ വിഷയങ്ങളിൽ നിന്നും നിവൃത്തി നേടിയ മനസ്സ്‌ ഏതൊരവസ്ഥയിൽ പ്രശാന്തമാകുന്നുവോ, ഏതവസ്ഥയിൽ ആത്മാവുകൊണ്ട്‌ ആത്മാവിനെ ദർശിച്ച്‌ ആത്മാവിൽത്തന്നെ സന്തുഷ്ടനാകുന്നുവോ

സുഖമാത്യന്തികം യത്തത്‌
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം
വേത്തി യത്ര ന ചൈവായം
സ്ഥിതശ്ചലതി തത്ത്വതഃ                                                   (21)

ഇന്ദ്രിയങ്ങൾക്ക്‌ അതീതവും ബുദ്ധിയാൽ മാത്രം ഗ്രഹിക്കത്തക്കതുമായ പരമാനന്ദത്തെ ഏതവസ്ഥയിൽ അറിയുന്നുവോ, ഏതവസ്ഥയിൽ സ്ഥിതിചെയ്യുന്നത്‌ മൂലം പരമാർത്ഥ തത്വത്തിൽ നിന്ന് വ്യതിചലിക്കുന്നില്ലയോ,

യം ലബ്‌ധ്വാ ചാപരം ലാഭം
മന്യതേ നാധികം തതഃ
യസ്മിൻ സ്ഥിതോ ന ദുഃഖേന
ഗുണാപി വിചാല്യതേ                                                        (22)

തം വിദ്യാദ്‌ ദുഃഖസംയോഗ-
വിയോഗം യോഗസംജ്ഞിതം
സ നിശ്ചയേന യോക്തവ്യോ
യോഗോƒനിർവിണ്ണചേതസാ                                          (23)

യാതൊന്ന് ലഭിച്ചാൽ അതിലും ഉപരിയായി മറ്റൊന്നിനെക്കുറിച്ച്‌ വിചാരിക്കുന്നില്ലയോ ഏതവസ്ഥയിലിരുന്നാൽ കഠിനദുഃഖത്താൽ പോലും ചലിപ്പിക്കപ്പെടുന്നില്ലയോ, ദുഃഖത്തോടുള്ള ബന്ധത്തെ വേർപെടുത്തുന്ന ആ അവസ്ഥയെ 'യോഗം' എന്ന് അറിയേണ്ടതാകുന്നു. ആ യോഗം ദൃഢനിശ്ചയത്തോടെയും, പ്രസന്നമായ മനസ്സോടെയും അഭ്യസിക്കേണ്ടതാകുന്നു.

സങ്കൽപപ്രഭവാൻ കാമാൻ
ത്യക്ത്വാ സർവാനശേഷതഃ
മനസൈവേന്ദ്രിയഗ്രാമം
വിനിയമ്യ സമന്തതഃ                                                        (24)

ശനൈ ശനൈരുപരമേത്‌
ബുദ്ധ്യാ ധൃതി ഗൃഹീതയാ
ആത്മസംസ്ഥം മനഃ കൃത്വാ
ന കിഞ്ചിദപി ചിന്തയേത്‌                                               (25)

സങ്കൽപങ്ങളിൽ നിന്നുമുണ്ടാകുന്ന സർവകാമങ്ങളേയും നിശ്ശേഷം ത്യജിച്ചിട്ട്‌ ചിറ്റുപാടുകളിൽ നിന്ന് ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട്‌ തന്നെ അടക്കി, ധൈര്യത്തോടുകൂടിയ ബുദ്ധിയാൽ മനസ്സിനെ ആത്മസ്വരൂപത്തിൽ ഉറപ്പിച്ചിട്ട്‌ പതിയെ പതിയെ നിവൃത്തനാകണം, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കരുത്‌.

യതോയതോ നിശ്ചരതി
മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമ്യൈതത്‌
ആത്മന്യേവ വശം നയേത്‌                                           (26)

ഇളകുന്നതും ഉറച്ച്‌ നിൽക്കാത്തതുമായ മനസ്സ്‌ ഏതെല്ലാം വിഷയങ്ങളിൽ സഞ്ചരിക്കുന്നുവോ അതിൽനിന്നെല്ലാം അതിനെ പിന്തിരിപ്പിച്ച്‌ ആത്മാവിൽ തന്നെ ഉറപ്പിച്ച്‌ നിർത്തണം.

പ്രശാന്തമനസം ഹ്യേനം
യോഗിനം സുഖമുത്തമം
ഉപൈതി ശാന്തരജസം
ബ്രഹ്മഭൂതകൽമഷം                                                       (27)

രജോഗുണം നീങ്ങി ശാന്തമായ മനസ്സോടുകൂടിയവനും പാപരഹിതനും ബ്രഹ്മത്വം പൂകിയവനുമായ യോഗിയെ ഉത്തമമായ സുഖം സ്വയമേവ പ്രാപിക്കുന്നു.

യുജ്ഞന്നേവൻ സദാത്മാനം
യോഗീ വിഗതകൽമഷഃ
സുഖേന ബ്രഹ്മസംസ്പർശം
അത്യന്തം സുഖമശ്‌നുതേ                                               (28)

ഇങ്ങനെ എപ്പോഴും മനസ്സിനെ പരമാത്മാവിലുറപ്പിക്കുന്നവനായ യോഗി പാപരഹിതനായി പ്രയാസം ഇല്ലാതെ ബ്രഹ്മാനുഭൂതിയാലുള്ള പരമാനന്ദത്തെ പ്രാപിക്കുന്നു.

സർവഭൂതസ്ഥമാത്മാനം
സർവഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ
സർവത്ര സമദർശനഃ                                                     (29)

യോഗയുക്തമായ ആത്മാവോടുകൂടിയവൻ (യോഗി) എല്ലാ വസ്തുക്കളിലും ഒരേ ചൈതന്യഭാവത്തെത്തന്നെ കാണുന്നവനായിട്ട്‌ തന്റെ ആത്മാവിനെ സർവചരാചരങ്ങളിലും, സർവചരാചരങ്ങളേയും തന്റെ ആത്മാവിലും കാണുന്നു.( അതായത്‌ എല്ലാം ബ്രഹ്മമയം എന്നറിയുന്നു.)

യോമാം പശ്യതി സർവത്ര
സർവം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി                                                  (30)

യാതൊരുവൻ എന്നെ സർവചരാചരങ്ങളിലും, സർവചരാചരങ്ങൾ എന്നിലും കാണുന്നുവോ അവന്‌ ഞാനും എനിക്ക്‌ അവനും ഒരിക്കലും നഷ്ടമാവുകയില്ല.( ആത്മാവും ബ്രഹ്മവും അല്ലെങ്കിൽ വൃഷ്ടിചൈതന്യവും, സമഷ്ടിചൈതന്യവും ഒന്നുതന്നെയെന്ന് ഭംഗ്യന്തരേണ ഇവിടെ വ്യക്തമാക്കുന്നു)

സർവഭൂതസ്ഥിതം യോ മാം
ഭജത്യേകത്വമാസ്ഥിതഃ
സർവഥാ വർത്തമാനോƒപി
സ യോഗീ മയി വർത്തതേ                                             (31)

യാതൊരുവൻ ഏകഭാവത്തെ ആശ്രയിച്ചവനായി സർവജീവികളിലുമിരിക്കുന്ന എന്നെ ഭജിക്കുന്നുവോ, ആ യോഗി ഏതുപ്രകാരത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നാലും അവൻ എന്നിൽ തന്നെയാണ്‌ വർത്തിക്കുന്നത്‌

ആത്മൗപമ്യേന സർവത്ര
സമം പശ്യതി യോƒർജുന
സുഖം വാ യദി വാ ദുഃഖം
സ യോഗീ പരമോ മതഃ                                                   (32)

അല്ലയോ അർജ്ജുന! ആത്മസാദൃശ്യം കൊണ്ട്‌ സകല ജീവികളുടേയും സുഖദുഃഖങ്ങളെ ആരാണോ തന്റേതെന്നപോലെ തുല്യമായി കാണുന്നത്‌ ആ യോഗി ഉത്തമനാണെന്നാണ്‌ എന്റെ അഭിപ്രായം. ( തന്റെ ആത്മാവും സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ജീവനും ഒന്നാണെന്ന് അറിയുന്ന യോഗി സർവ സുഖദുഃഖങ്ങളേയും തന്റേതായിട്ട്‌ കരുതുന്നു)

അർജ്ജുന ഉവാച:
യോfയം യോഗസ്ത്വയാ പ്രോക്തഃ
സാമ്യേന മധുസൂദന
ഏതസ്യാഹം ന പശ്യാമി
ചഞ്ചലത്വാത്‌ സ്ഥിതിം സ്ഥിരാം                                      (33)

അർജ്ജുനൻ പറഞ്ഞു:
അല്ലയോ കൃഷ്ണ! സമത്വബുദ്ധികൊണ്ട്‌ പ്രാപിക്കേണ്ടതായ യോഗമാണല്ലോ അങ്ങ്‌ ഉപദേശിച്ചത്‌( മനസ്സ്‌ ചഞ്ചലമായതിനാൽ). ഈ യോഗം സ്ഥിരമായി നിൽക്കുമോ എന്ന് മനസ്സിന്റെ ചാഞ്ചല്യം മൂലം ഞാൻ സംശയിക്കുന്നു.

ചഞ്ചലം ഹി മനഃ കൃഷ്ണ
പ്രമാഥി ബലവദ്‌ ദൃഢം
തസ്യാഹം നിഗ്രഹം മന്യേ
വായോരിവ സുദുഷ്കരം                                                      (34)

എന്തെന്നാൽ മനസ്സ്‌ ചഞ്ചലവും ഇന്ദ്രിയങ്ങളെ മഥിക്കുന്നതും ശക്തിയുള്ളതും ദൃഡവുമാണ്‌. അല്ലയോ കൃഷ്ണ! മനസ്സിനെ അടക്കിനിർത്തുക എന്നത്‌ കാറ്റിന്റെ ഗതിയെ തടയുന്നത്‌ പോലെ ദുഷ്കരമാണെന്ന് ഞാൻ കരുതുന്നു.

ശ്രീ ഭഗവാൻ ഉവാച:
അസംശയം മഹാബാഹോ
മനോ ദുർനിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ                                            (35)

ശ്രീ ഭഗവാൻ പറഞ്ഞു;
മഹാവീരനായ അർജ്ജുന! മനസ്സ്‌ അടക്കാൻ പ്രയാസമുള്ളതും ചഞ്ചലവുമാണ്‌ സംശയമില്ല, എങ്കിലും അഭ്യാസം കൊണ്ടും വിഷയങ്ങളിലുള്ള അനാസക്തികൊണ്ടും ക്രമേണ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്‌.

അസംയതാത്മനാ യോഗഃ
ദുഷ്പ്രാപ ഇതി മേ മതിഃ
വശ്യാത്മനാ തു യതതാ
ശക്യോƒവാപ്തുമുപായതഃ                                                 (36)

മനസ്സിനെ കീഴടക്കാത്തവന്‌ യോഗം പ്രാപ്യമല്ല എന്നുതന്നെയാണ്‌ എന്റെ അഭിപ്രായം. എന്നാൽ മുൻപു പറഞ്ഞ ഉപായങ്ങളാൽ ( അഭ്യാസം, വൈരാഗ്യം) പ്രയത്നിച്ച്‌ മനസ്സിനെ നിയന്ത്രിച്ച്‌ യോഗസിദ്ധി കൈവരിക്കാൻ കഴിയും.

അർജ്ജുനൻ ഉവാച:
അയതിഃ ശ്രദ്ധയോപേതോ
യോഗാച്ചലിത മാനസഃ
അപ്രാപ്യ യോഗസംസിദ്ധിം
കാ ഗതിം കൃഷ്ണ! ഗച്ഛതി                                                 (37)

അർജ്ജുനൻ പറഞ്ഞു:
അല്ലയോ കൃഷ്ണ! ശ്രദ്ധയോടുകൂടിയവനാണെങ്കിലും യോഗസിദ്ധിക്കായുള്ള പ്രയത്നം പൂർത്തിയാക്കാൻ കഴിയാതെ മനസ്സ്‌ വ്യതിചലിച്ചവനായിട്ട്‌ യോഗസിദ്ധിയെ പ്രാപിക്കാതെ വന്നാൽ അവന്റെ ഗതിയെന്താകും?

കച്ചിന്നോഭയവിഭ്രഷ്ടഃ
ഛിന്നാഭ്രമിവ നശ്യതി
അപ്രതിഷ്ഠോ മഹാബാഹോ
വിമൂഢോ ബ്രഹ്മണഃ പഥി                                             (38)

മഹാപുരുഷനായ ഭഗവാനേ, യോഗാനുഷ്ഠാനത്തിലൂടെ പരമപദം പ്രാപിക്കാനുള്ള യത്നം പൂർത്തിയാക്കാൻ കഴിയാത്ത മൂഢൻ, ബ്രഹ്മപ്രാപ്തിക്കുള്ള മാർഗ്ഗത്തിൽ നിലയുറയ്ക്കാതെ കർമമാർഗം, യോഗമാർഗം എന്നീ രണ്ടുമാർഗങ്ങളിൽ നിന്നും ഭ്രഷ്ടനായി ചിന്നിച്ചിതറിയ മേഘം പോലെ നശിച്ചുപോവില്ലേ?( ഏതെങ്കിലും കാരണത്താൽ യോഗമാർഗത്തിൽ നിന്നും വ്യതിചലിച്ചാൽ അയാളുടെ ഗത്തിയെന്താകും എന്നാണ്‌ അർജ്ജുനന്റെ ചോദ്യം. വിഷയം സുഖം ഉപേക്ഷിച്ച്‌ യോഗമാർഗത്തിൽ പ്രവേശിച്ചിട്ട്‌ അതുമില്ല ഇതുമില്ല എന്ന അവസ്ഥ ഉണ്ടാകുകയില്ലേ? )

ഏതന്മേ സംശയം കൃഷ്ണ
ഛേത്തുമർഹസ്യശേഷതഃ
ത്വദന്യഃ സംശയസ്യാസ്യ
ഛേത്താ ന ഹ്യുപപദ്യതേ                                             (39)

അല്ലയോ കൃഷ്ണ! എന്റെ ഈ സംശയം തീർത്തുതരാൻ അങ്ങയ്ക്ക്‌ കഴിയും. ഈ സംശയ നിവൃത്തി വരുത്തുന്നതിന്‌ അങ്ങല്ലാതെ മറ്റൊരാൾ ഇല്ല.

ശ്രീ ഭഗവാൻ ഉവാച:
പാർഥ നൈവേഹ നാമുത്ര
വിനാശസ്തസ്യ വിദ്യതേ
ന ഹി കല്യാണകൃത്‌ കശ്ചിത്‌
ദുർഗതിം താത ഗച്ഛതി                                                    (40)

ഹേ അർജ്ജുന! അവന്‌ ഈ ലോകത്തിൽ നാശമുണ്ടാകുന്നില്ല, പരലോകത്തിലുമില്ല. എന്തെന്നാൽ ശുഭകർമം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല.

പ്രാപ്യ പുണ്യകൃതാം ലോകാൻ
ഉഷിത്വാ ശാശ്വതീഃ സമാ:
ശുചീനാം ശ്രീമതാം ഗേഹേ
യോഗഭ്രഷ്ടോƒഭിജായതേ                                            (41)

യോഗസിദ്ധിക്കായി ശ്രമിച്ചിട്ട്‌ പൂർണ്ണഫലസിദ്ധി ലഭിക്കാതെ യോഗഭൃഷ്ഠനായവൻ പുണ്യലോകങ്ങളെ പ്രാപിച്ച്‌ ഏറെക്കാലം സുഖമായി കഴിഞ്ഞതിന്‌ ശേഷം സുകൃതികളും ഐശ്വര്യമുള്ളവരുമായവരുടെ ഗൃഹത്തിൽ വന്നു ജനിക്കുന്നു.

അഥവാ യോഗിനാമേവ
കുലേ ഭവതി ധീമതാം
ഏതദ്ധി ദുർലഭതരം
ലോകേ ജന്മ യദീദൃശം                                                   (42)

അല്ലെങ്കിൽ ജ്ഞാനികളായ യോഗനിഷ്ഠന്മാരുടെ കുലത്തിൽ തന്നെ അവൻ ജനിക്കുന്നു. ഇപ്രകാരമുള്ള ജന്മം ( മുൻപു പറഞ്ഞതിനെ അപേക്ഷിച്ച്‌) വളരെ ദുർലഭമാകുന്നു.

തത്ര തം ബുദ്ധിസംയോഗം
ലഭതേ പൗർവദേഹികം
യതതേ ച തതോ ഭൂയഃ
സംസിദ്ധൗ കുരുനന്ദന                                                  (43)

അല്ലയോ അർജ്ജുന! ആ ജന്മത്തിൽ , പൂർവജന്മത്തിലുണ്ടായ ബ്രഹ്മജ്ഞാന വിഷയകമായ ബുദ്ധിയോടു ചേർച്ച ലഭിക്കുന്നു. അനന്തരം അവൻ വീണ്ടും യോഗ സിദ്ധിക്കായുള്ള പ്രയത്നം തുടരുകയും ചെയ്യും.

പൂർവഭ്യാസേന തേനൈവ
ഹ്രിയതേ ഹ്യവശോƒപി സഃ
ജിജ്ഞാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവർത്തതേ                                            (44)

ആ മുൻ ജന്മത്തിലെ അഭ്യാസത്താൽ തന്നെ അവൻ അവശനാണെങ്കിൽ കൂടി യോഗമാർഗത്തിലേക്ക്‌ അവൻ ആകർഷിക്കപ്പെടുന്നു. യോഗവൃത്തിയെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവൻ പോലും വേദോക്ത കർമഫലമായ സ്വർഗാതി സുഖവിഷയങ്ങളെ അതിക്രമിക്കുന്നു.

പ്രയത്നാദ്യതമാനസ്തു
യോഗീ സംശുദ്ധകില്‌ബിഷഃ
അനേക ജന്മസംസിദ്ധ-
സ്തതോ യാതി പരാംഗതിം                                            (45)

തീവ്രമായി യത്നിക്കുന്ന ധ്യാനയോഗിയാകട്ടെ, പാപവാസനകളകന്ന് പരിശുദ്ധനായി  അനേകം  ജന്മങ്ങളിൽ കൈവരിച്ച സിദ്ധിയാൽ പിന്നെ മോക്ഷത്തെ പ്രാപിക്കുന്നു.

തപസ്വിഭ്യോƒധികോ യോഗീ
ജ്ഞാനിഭ്യോപി മതോfധികഃ
കർമിഭ്യശ്ചാധികോ യോഗീ
തസ്മാദ്യോഗീ ഭവാർജുന                                               (45)

ധ്യാനയോഗി തപസ്വികളെക്കാളും, ജ്ഞാനികളെക്കാളും, കർമികളെക്കാളും ശ്രേഷ്ഠനാണ്‌. അതുകൊണ്ട്‌ അല്ലയോ അർജ്ജുന! നീ യോഗിയായി ഭവിച്ചാലും.

യോഗിനാമപി സർവേഷാം
മദ്ഗതേനാന്തരാത്മനാ
ശ്രദ്ധാവാൻ ഭജതേ യോ മാം
സ മേ യുക്തതമോ മതഃ                                               (47)

തികഞ്ഞ വിശ്വാസത്തോടെ പരമാത്മാവിൽ മനസ്സുറപ്പിച്ചുകൊണ്ട്‌ യാതൊരുവൻ എന്നെ ഭജിക്കുന്നുവോ അവൻ എല്ലാ യോഗികളിലും വച്ച്‌ ഉത്തമനാണെന്നാണ്‌ എന്റെ അഭിപ്രായം. ( യോഗ സാധനകളിൽ ഭക്തിക്കുള്ള പ്രാധാന്യം കൂടി ഇവിടെ സൂചിപ്പിക്കുന്നു)

ഇതി ശ്രീമദ്‌ ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
ധ്യാനയോഗോ നാമ
ഷഷ്ഠോƒധ്യായഃ









ആറാം അധ്യായം കഴിഞ്ഞു

 മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )

സംന്യാസയോഗം ( അഞ്ചാം അദ്ധ്യായം )

മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )